SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.35 AM IST

തിരശ്ശീല ഉയരുന്നതും കാത്ത് സ്റ്റേജ് കലാകാരൻമാർ,​ കളിയാട്ടം കാത്തിരിക്കുന്ന കളിവിളക്കുകൾ

drama

വെഞ്ഞാറമൂട്: കൊവിഡ് പ്രതിസന്ധിയുടെ ലോക്കുകൾ ഓരോന്നായി അഴിയുമ്പോഴും തങ്ങളുടെ പ്രതിസന്ധിയുടെ തിരശ്ശീല എന്നുയരുമെന്ന് കാത്തിരിക്കയാണ് സ്റ്റേജ് കലാകാരൻമാർ. തിയേറ്ററുകൾവരെ തുറക്കാൻ തീരുമാനിച്ചതോടെ അടുത്ത ഊഴത്തിനായി കാത്തിരിക്കുകയാണ് ഇവർ.

നാടകക്കാർ മുതൽ ഗായകരും അഭിനേതാക്കളും, മാജിക്കുകാരുമടക്കം ഈ മേഖലയിലെ സർവ്വരും ഒരു വേദിക്കായി കാത്തിരിക്കുകയാണ്. സീസണിലേക്ക് അടുക്കുമ്പോൾ തങ്ങളെക്കുറിച്ച് യാതൊരു പരാമർശവും ഇല്ലാത്തതാണ് കലാകാരന്മാരെ ആശങ്കയിലാക്കുന്നത്.

രണ്ടുവർഷമായി വേദി ഉണർന്നിട്ട്. പ്രളയനഷ്ടത്തിൽ നിന്ന് കരകയറുന്നതിനിടെ എത്തിയ കൊവിഡിൽ കലാകാരന്മാരുടെ നട്ടെല്ലൊടിഞ്ഞു. പലരും ആത്മഹത്യയുടെ വക്കിലായി. ട്രൂപ്പുകൾ ഒക്കെ പ്രതിസന്ധിയിൽ. ഉപകരണങ്ങൾ പൊടിപിടിച്ചു. പ്രാക്ടീസില്ല. പുതിയ നാടകങ്ങളില്ല. കലാകാരന്മാരിൽ പലരും ജീവിക്കാനായി കൂലിപ്പണിയിലേക്കും വഴിയോരക്കച്ചവടത്തിലേക്കും തിരിഞ്ഞു. ഗാനമേളക്കാർ തെരുവോരങ്ങളിൽ പാടേണ്ടിവന്നു. ഗാനമേള ഇല്ലാതെ ഒരു ആഘോഷവും പൂർത്തിയാകാത്ത നാടായിരുന്നു നമ്മുടേത്. പാട്ടുകൊണ്ട് നമ്മെ സന്തോഷിപ്പിച്ച ആ വലിയ വിഭാഗം ഇന്ന് പട്ടിണിയുടെ വക്കിലാണ്.

ഡിസംബർ മുതൽ മേയ് പകുതി വരെയുള്ള സമയമാണ് സ്റ്റേജ് കലാകാരന്മാർക്ക് കൃത്യമായി വരുമാനം ലഭിച്ചിരുന്ന കാലം. ഡിസംബറിൽ ക്രിസ്മസ്, ന്യൂഇയർ പ്രോഗ്രാമുകൾ കഴിഞ്ഞാൽപ്പിന്നെ ക്ഷേത്രങ്ങളിൽ ഉത്സവകാലമെത്തും. ലോക്ക് ഓരോന്നും അഴിയാൻ തുടങ്ങിയതോടെ എല്ലാം തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ഇവർ.

അവഗണനയിൽ നാടകം

ഡിസംബർ മുതൽ മേയ് വരെ ആറുമാസം നാടകം കളിച്ചു കിട്ടുന്ന പണം കൊണ്ട് ഒരു വർഷം ജീവിക്കുകയും അടുത്ത വർഷത്തിലേക്കുള്ള നാടകം ഒരുക്കുകയും ചെയ്യുന്ന നാടക പ്രവർത്തകർ രണ്ട് വർഷത്തോളമായി വെറുതെ ഇരിക്കുകയാണ്. തിയേറ്ററുകൾ തുറക്കുമ്പോൾ ഞങ്ങളുടെ മേഖലയെ സർക്കാർ അവഗണിക്കുകയാണെന്നാണ് ഇവരുടെ പരാതി. സംഗീതനാടക അക്കാഡമിയുടെ 2019ലെ പ്രൊഫഷണൽ നാടകങ്ങളുടെ മത്സരം ഈ മാസം നടക്കുന്നുണ്ട്. രണ്ട് വർഷത്തോളമായി വെറുതെ ഇരിക്കുകയാണ്. മുന്നോട്ട് എന്താകും എന്നറിയാത്തതിനാൽ പുതിയ നാടകങ്ങൾക്കായി പണം മുടക്കാൻ മടിക്കുകയാണ് ഇവരിൽ ഓരോ സംഘങ്ങളും.

**സ്വന്തം ദുഃഖങ്ങൾ മാറ്റിവച്ച് മറ്റുള്ളവരെ ചിരിപ്പിക്കാൻ ഇറങ്ങിയ മിമിക്രി കലാകാരന്മാരുടെ അവസ്ഥയും വ്യത്യസ്തമല്ല.

**ജീവിതത്തോട് മായാജാലം കാട്ടാൻ കഴിയാത്തതിനാൽ പരസ്യ സമരത്തിന് ഇറങ്ങിയിട്ടും നീതികിട്ടാത്ത സങ്കടമാണ് മജീഷ്യൻമാർക്ക്.

** ഇപ്പോഴെങ്കിലും അനുമതി കൊടുത്താൽ മാത്രമേ പ്രാക്ടീസ് തുടങ്ങി വരുന്ന സീസണിലേക്ക് പരിപാടികൾ തയ്യാറാക്കാൻ പറ്റൂ.

* * തിയേറ്റർ ഉൾപ്പെടെയുള്ളവ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കലാകാരന്മാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി വളരെ പെട്ടെന്നുതന്നെ അരങ്ങ് ഉണരും എന്ന ശുഭ പ്രതീക്ഷയാണുള്ളത്

അശോക്, ശശി, നാടകകൃത്തുക്കൾ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.