തിരുവനന്തപുരം:സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിവരുന്ന നിക്ഷേപ ഇൻഷ്വറൻസ് പരിരക്ഷ രണ്ടു ലക്ഷം രൂപയിൽ നിന്ന് അഞ്ചു ലക്ഷമാക്കാൻ തീരുമാനിച്ചതായി മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.കേരള സഹകരണ ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനായി റൂൾ ഭേദഗതി ചെയ്യേണ്ടതുണ്ട്.നിലവിൽ ലിക്വിഡേഷനിൽ പോകുന്ന സംഘങ്ങൾക്കാണ് പരിരക്ഷ കൊടുത്തിരുന്നത്.എന്നാൽ ഏതെങ്കിലും ക്രമേകേടുണ്ടാകുന്ന സംഘത്തിലെ നിക്ഷേപകർക്കും ഇത് ബാധകമാകുന്ന വിധത്തിലുള്ള ഭേദഗതിയാണ് വരുത്താൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.ഫെഡറേഷൻ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
മികച്ച സഹകാരിക്കുള്ള എം.വി.രാഘവൻ മെമ്മോറിയൽ അവാർഡ് പി.അബ്ദുൽ ഹമീദ് എം.എൽ.എയ്ക്ക് നൽകി. മുൻ പ്ലാനിംഗ് ബോർഡ് അംഗം സി.പി.ജോൺ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കരകുളം കൃഷ്ണപിള്ള, എം.എസ്. കുമാർ,ഫെഡറേഷൻ ജനറൽ സെക്രട്ടറി എം.പി സാജു എന്നിവർ പങ്കെടുത്തു. ഫെഡറേഷൻ ചെയർമാനായി സി.എൻ.വിജയകൃഷ്ണനെയും ജനറൽ സെക്രട്ടറിയായി അഡ്വ.എം.പി.സാജുവിനെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |