SignIn
Kerala Kaumudi Online
Friday, 19 April 2024 9.50 AM IST

പുതുവർഷം പിറന്നു; നഗരത്തിൽ കരുതലോടെ ആഘോഷം

new-year

തിരുവനന്തപുരം: ആഘോഷങ്ങൾ വീടുകളിൽ ഒതുക്കിയും നിർദ്ദേശങ്ങൾ പാലിച്ചും കരുതലോടെ പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി നാടും നഗരവും. ഒമിക്രോൺ വ്യാപനഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാരും പൊലീസും പുറത്തിറക്കിയ ജാഗ്രത നിർദേശങ്ങളോടും ക്രമീകരണങ്ങളോടും ജനങ്ങൾ പൂർണമായി സഹകരിച്ചു. പത്തുമണിക്ക് ശേഷം റോഡുകളിലും പൊതു ഇടങ്ങളിലും പൊലീസ് നിയന്ത്രണം കർശനമാക്കിയതിനാൽ തലസ്ഥാനവാസികൾ പുതുവത്സരം ആഘോഷിച്ചത് സ്വന്തം വീടുകളിൽ തന്നെയാണ്. രാത്രി കർഫ്യു നിലനിൽക്കുന്നതിനാൽ രാത്രി 10ന് ശേഷം നഗരം പൂട്ടിലായി. രാത്രി 10ന് ശേഷം ഹോട്ടലുകളും റസ്റ്റോറന്റുകളും ബാറുകളും ക്ലബുകളും അടച്ചു. ദേവാലയങ്ങൾക്കും നിയന്ത്രണം ബാധകമായതിനാൽ ചടങ്ങുകൾ വൈകിട്ട് 6.30ന് ആരംഭിച്ച് രാത്രി 10ഓടെ പൂർത്തിയായി. പിഴ അടക്കമുള്ള കടുത്ത നടപടികൾ പൊലീസ് സ്വീകരിച്ചിരുന്നു. ഞായറാഴ്ച വരെയാണ് രാത്രികാല നിയന്ത്രണം.

 തിരക്കേറി തലസ്ഥാനം

തലസ്ഥാനത്ത് ഇന്നലെ രാത്രി 10 വരെ വൻതിരക്ക് അനുഭവപ്പെട്ടു. പുതുവർഷ ഷോപ്പിംഗ് ഗംഭീരമാക്കാൻ ലുലു മാൾ, മാൾ ഒഫ് ട്രാവൻകൂർ, പോത്തീസ് തുടങ്ങിയ ഷോപ്പിംഗ് സ്പോട്ടുകൾ വിവിധതരം ഓഫറുകളും ഡിസ്‌ക്കൗണ്ടുകളും ലഭ്യമാക്കി. നഗരത്തിൽ ഗതാഗതത്തിരക്കും അനുഭവപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, NEW YEAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.