തിരുവനന്തപുരം: നഗരത്തിൽ തെരുവ് നായ്‌ക്കളെ നിയന്ത്രിക്കുന്നതിന് പുതിയ ആശയവുമായി നഗരസഭ. ഇതിനായി തെരുവ് നായ കുഞ്ഞുങ്ങളെ പൊതുജനങ്ങൾക്ക് സൗജന്യമായി നൽകാൻ ക്യാമ്പ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് നഗരസഭ. 'പപ്പി അഡോപ്ഷൻ' എന്ന പേരിൽ 22ന് പൂജപ്പുര മൈതാനിയിലാണ് അഡോപ്ഷൻ ക്യാമ്പ് നടക്കുന്നത്. തെരുവ് നായ്ക്കളുടെ കുഞ്ഞുകൾ പലതും മികച്ചയിനമാണെന്നാണ് വിലയിരുത്തുന്നത്. ഇവരെ വേണ്ട രീതിയിൽ പരിപാലിച്ചാൽ ബ്രീഡ് നായ്ക്കളോളം മികച്ചതാകും.
തെരുവ് നായ്ക്കളെ സംരക്ഷിക്കുക, നഗരത്തിൽ നായ്ക്കളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്. നഗരത്തിലുള്ള തെരുവുനായ്ക്കളുടെ എണ്ണം അറിയാനുള്ള സർവേകൾ പുരോഗമിക്കുകയാണ്. മൃഗസ്നേഹികളുടെ സംഘടനകളായ പീപ്പിൾ ഫോർ അനിമൽസ്, സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷൻ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സംഘടനകളാണ് നായ്ക്കുഞ്ഞുങ്ങളെ എത്തിക്കുന്നത്. ദത്തെടുക്കാൻ താത്പര്യമുള്ളവർ tmc.lsgkerala.gov.in രജിസ്റ്റർ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |