വി.കെ. മധു പകരം പ്രതിനിധി മാത്രം
തിരുവനന്തപുരം: 23ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി മാർച്ച് ആദ്യം എറണാകുളത്ത് ചേരുന്ന സംസ്ഥാന സമ്മേളനത്തിന് ജില്ലയിൽ നിന്ന് 33 പ്രതിനിധികളെ നിശ്ചയിച്ചു. ഇവരിലാർക്കെങ്കിലും പങ്കെടുക്കാനാകാതെ വന്നാൽ 12പേരെ പകരം പ്രതിനിധികളായി നിശ്ചയിച്ചിട്ടുണ്ട്.
ജില്ലാ കമ്മിറ്റി അംഗമായി മാത്രം തുടരുന്ന വി.കെ. മധുവിനെ പകരം പ്രതിനിധികളുടെ പട്ടികയിൽ മാത്രം ഉൾപ്പെടുത്തിയതും ശ്രദ്ധേയമായി. ജില്ലാ പാർട്ടിയിലെ പ്രമുഖനായിരുന്ന മധു തീർത്തും തഴയപ്പെടുന്നതിന്റെ സൂചനയായാണിത് വിലയിരുത്തപ്പെടുന്നത്.
അരുവിക്കര തിരഞ്ഞെടുപ്പിലെ പ്രവർത്തനവീഴ്ചയുടെ പേരിലാണ് മധുവിനെതിരെ സി.പി.എം അച്ചടക്കനടപടി കൈക്കൊണ്ടത്. ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. അതിനുശേഷം പാർട്ടി പരിപാടികളിൽ കാര്യമായി സഹകരിപ്പിക്കുന്നില്ലെന്ന് അദ്ദേഹം സംസ്ഥാന നേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു. ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട എ. സമ്പത്തിനെ സംസ്ഥാന സമ്മേളന പ്രതിനിധി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളിൽ 10പേർ പ്രതിനിധികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |