വിതുര: പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളിലായി അഞ്ച് ആദിവാസി പെൺകുട്ടികൾ ആത്മഹത്യചെയ്‌ത സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായി അന്വേഷിക്കണമെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടു. പൊലീസ് ശക്തമായ അന്വേഷണം നടത്തി മരണത്തിന് ഉത്തരവാദികളായവരെ അടിയന്തരമായി പിടികൂടണം. ആനപ്പാറ നാരകത്തിൻകാല ആദിവാസി കോളനിയിൽ ആത്മഹത്യചെയ്‌ത പെൺകുട്ടിയുടെ വീട് സന്ദർശിച്ച ആനാവൂർ നാഗപ്പൻ ബന്ധുക്കളെ ആശ്വസിപ്പിച്ചു.
സി.പി.എം വിതുര ഏരിയാകമ്മിറ്റി അംഗം ജെ. വേലപ്പൻ, വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എൻ. അനിൽകുമാർ, ആദിവാസി ക്ഷേമസമിതി സംസ്ഥാനകമ്മിറ്റി അംഗം എം.എൽ. കിഷോർ, കെ.എസ്.കെ.ടി.യു ഏരിയാസെക്രട്ടറി ഇൗഞ്ചപ്പുരി രാമചന്ദ്രൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ബി. സദാനന്ദൻകാണി, ഗണേശൻകാണി, കുറുപ്പൻകാല അനി, കാട്ടിലക്കുഴി അനി, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലത, കല്ലാർ വാർഡ് മെമ്പർ സുനിത, ഷൈലജ എന്നിവരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |