തിരുവനന്തപുരം: വേനലെത്തിയതോടെ അതിൽ നിന്ന് രക്ഷ നേടാനുള്ള ഉപകരണങ്ങളും വിപണിയിലെത്തി.
എ.സി, കൂളർ, ഫാൻ, മൈക്രോ ഫാൻ എന്നിവയുടെ വിപണി ഇതിനകംതന്നെ ഉണർന്നു കഴിഞ്ഞു. കൊവിഡും ലോക്ക് ഡൗണിനെയും തുടർന്ന് കഴിഞ്ഞ രണ്ട് സീസണിലും കച്ചവടം കുറവായിരുന്നെങ്കിലും ഇത്തവണ ജനുവരി മുതൽ എ.സി വില്പന സജീവമാണ്.
വേനൽ സീസൺ പ്രമാണിച്ച് ഓഫറുകളുമുണ്ട്. 25,000 മുതൽ 60,000 രൂപ വരെയുള്ള എ.സികൾ വിപണിയിലുണ്ട്. 5000 രൂപ മുതൽ 10000 രൂപ വരെയുള്ള കൂളർ,1000 മുതൽ 10000 രൂപ വരെയുള്ള സീലിംഗ് ഫാൻ, പെഡസ്റ്റൽ ഫാൻ, ടേബിൾ ഫാൻ, വാൾ ഫാൻ എന്നിവയും വിപണിയിലുണ്ട്. ഗ്യാരന്റി, വാറണ്ടി, സർവീസ്, ബ്രാൻഡ് മൂല്യം തുടങ്ങിയവയാണ് വില നിശ്ചയിക്കുന്നത്. വൈദ്യുതി ഉപഭോഗത്തിന് അനുസരിച്ചുള്ള സ്റ്റാർ റേറ്റിംഗുകൾ അനുസരിച്ചാണ് എ.സി വില്പന.
മൂന്ന് വർഷം വരെ വാറണ്ടി, സൗജന്യ ഇൻസ്റ്റലേഷൻ തുടങ്ങിയ ഓഫറുകളും കമ്പനികൾ നൽകുന്നുണ്ട്. തവണ വ്യവസ്ഥയിലാണ് കൂടുതൽ പേരും എ.സി വാങ്ങുന്നത്. പലിശരഹിത വ്യവസ്ഥയിൽ ബജാജ് ഫിനാൻസ് അടക്കമുള്ളവയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഷോറൂമുകൾ സ്വന്തം നിലയ്ക്കും ലോൺ നൽകുന്നുണ്ട്.
വൈഫൈ മോഡലുകളും
ഇന്റർനെറ്റ് വഴി എ.സികളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്നതാണ് വൈഫൈ മോഡലുകളുടെ ഗുണം. മൊബൈൽ വഴി എവിടെയിരുന്നും വീട്ടിലെ എ.സി ഓണാക്കാം. വീട്ടിലെത്തുമ്പോഴേക്കും മുറി ആവശ്യത്തിന് തണുത്തിരിക്കും. തുടക്കകാലത്ത് വൈഫൈ മോഡലുകൾക്ക് വൻ വിലയായിരുന്നു. എന്നാലിപ്പോൾ കുറവുണ്ടായിട്ടുണ്ട്.
കച്ചവടം നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. ആധുനിക
രീതിയിലുള്ള എ.സികളാണ് കൂടുതലും വിറ്റ് പോകുന്നത്.
അഭിമന്യൂ ഗണേശ്, ഡയറക്ടർ, ക്യൂ.ആർ.എസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |