ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ടൗൺ വാർഡിൽ വീരളം ക്ഷേത്രത്തിന് പിറകിലെ പച്ചക്കുളം കാടുകയറി നശിക്കുന്നു. നീർത്തട സംരക്ഷണത്തിന് ലക്ഷങ്ങൾ മുടക്കുന്ന ആറ്റിങ്ങൽ നഗരസഭയിലാണ് നാട്ടുകാർക്ക് ഏറെ പ്രയോജനം നൽകിയിരുന്ന പച്ചക്കുളം ഇന്ന് പാഴ്മരങ്ങൾ വളർന്ന് മാലിന്യം നിറഞ്ഞ് അനാഥമായി കിടക്കുന്നത്. ഒരുകാലത്ത് കുളിക്കാനും തുണിയലക്കാനും നഗരവാസികൾ ആശ്രയിച്ചിരുന്ന കുളമാണിത്. നഗരത്തിലെ ബാല്യകൗമാരങ്ങൾ നീന്തൽ പഠിച്ചിരുന്നത് ഇവിടെയായിരുന്നു. ജലസേചനവകുപ്പിന്റെ കീഴിലുള്ളതാണ് ഈ കുളം കാട് പിടിച്ച് പാഴ്നിലമായി മാറിയിട്ട് വർഷങ്ങളായി. നഗരത്തിലെ കുളങ്ങളും നീരുറവകളും സംരക്ഷിക്കാൻ പല പദ്ധതികളും നടപ്പായെങ്കിലും പച്ചക്കുളത്തിന്റെ നവീകരണം ഇന്നും അകലെയാണ്. നഗരപ്രദേശത്തെ പല കുളങ്ങളും ശുചീകരിച്ച് മത്സ്യക്കൃഷിയുൾപ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്നുണ്ട്. വലിപ്പം കൊണ്ടും പ്രാധാന്യം കൊണ്ടും മുന്നിൽ നിൽക്കുന്ന പച്ച കുളം വീണ്ടെടുക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |