തിരുവനന്തപുരം: സുഖദുഃഖങ്ങൾ ഇടകലരുന്ന നിറങ്ങളുടെ സ്വപ്നലോകമാണ് ബിന്ദു എന്ന ചിത്രകാരിയുടെ ജീവിതം. ഒവേറിയൻ കാൻസറിന്റെ വേദനകൾ അതിജീവിച്ച് നഷ്ടമായെന്നു കരുതിയ നിറങ്ങളുടെ ലോകം തിരികെ പിടിക്കാൻ ഒരുങ്ങുകയാണ് ഈ വനിത.
ഏപ്രിൽ 6 മുതൽ 12 വരെ മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കുന്ന 'ലൈഫ്" ചിത്രപ്രദർശനത്തിൽ ബിന്ദു വരച്ച ഇരുന്നൂറോളം ചിത്രങ്ങളാണുള്ളത്. പ്രദർശനത്തിന്റെ ഉദ്ഘാടനം പ്രശസ്‌ത ചിത്രകാരൻ ബി.ഡി. ദത്തൻ നിർവഹിക്കും. സൂര്യകൃഷ്ണമൂർത്തി മുഖ്യാതിഥിയായിരിക്കും. ചിത്രകാരൻ നേമം പുഷ്പരാജ് അദ്ധ്യക്ഷത വഹിക്കും.
തുടർചികിത്സയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ആവശ്യമായ പണം കണ്ടെത്താനാണ് ബിന്ദു ഈ ചിത്രപ്രദർശനം നടത്തുന്നത്. ഹാൻഡിക് ഗുരുകുലം എന്ന ചിത്രകലാ സ്ഥാപനം നടത്തുന്ന ബിന്ദുവിന്റെ സുഹൃത്തുക്കളുടെയും ശിഷ്യരുടെയും കൂട്ടായ ആശയമാണ് ചിത്രപ്രദർശനം. ഒരു വീട്ടിൽ ഒരു കലാസൃഷ്ടി എന്ന രീതിയിലാണ് പ്രദർശനത്തിലൂടെ ചിത്രങ്ങൾ വിൽക്കാൻ ഉദ്ദേശിക്കുന്നത്. ഇഗ്നോ സ്റ്റഡി സെന്ററിലെ 12 വർഷത്തെ കോഴ്സ് കോ ഓർഡിനേറ്റർ ജോലി ഉപേക്ഷിച്ചാണ് ബിന്ദു ചിത്രകലയിലേക്ക് തിരിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |