തിരുവനന്തപുരം: 2024ഓടെ നരേന്ദ്രമോദി സർക്കാർ ലക്ഷ്യംവയ്‌ക്കുന്നത് 740 ഏകലവ്യ സ്‌കൂളുകളെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. കൈമനം റീജിയണൽ ടെലികോം ട്രെയിനിംഗ് സെന്ററിൽ കേന്ദ്ര ആഭ്യന്തര, യുവജനമന്ത്രാലയങ്ങളുടെ സഹകരണത്തോടെ നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച ഗോത്രവർഗ യുവജന വിനിമയ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെഹ്റു യുവ കേന്ദ്രയുടെ സംസ്ഥാനതല യൂത്ത് ക്ലബ് പുരസ്‌കാരവും സംസ്ഥാനതല പ്രസംഗ മത്സരത്തിലെ വിജയികൾക്കും ദേശീയ യൂത്ത് പാർലമെന്റ് മത്സരത്തിൽ പങ്കെടുത്തവർക്കുമുള്ള സർട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്‌തു. നെഹ്റു യുവ കേന്ദ്ര റീജിയണൽ ഡയറക്ടർ സത്യപ്രകാശ് പട്നായിക് അദ്ധ്യക്ഷനായി. നെഹ്റു യുവകേന്ദ്ര സ്‌റ്റേറ്റ് ഡയറക്ടർ കെ.കുഞ്ഞഹമ്മദ്, അസിസ്റ്റന്റ് കളക്ടർ കുമാരി ശ്വേതാ നഗർകോട്ടി, എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ ജി. ശ്രീധർ, നെഹ്റു യുവ കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ അലി സബ്രിൻ തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |