SignIn
Kerala Kaumudi Online
Thursday, 28 March 2024 4.28 PM IST

അമ്മിണിയാകാൻ മുടി വെട്ടി 

നൈറ്റ് ഡ്രൈവ് 


സിനിമയിൽ അമ്മിണി അയ്യപ്പനായി തിളങ്ങി ശ്രീവിദ്യ മുല്ലച്ചേരി

കുട്ടിക്കാലത്ത് ശ്രീവിദ്യയുടെ വിദൂര സ്വപ്നത്തിൽ പോലും സിനിമയുണ്ടായിരുന്നില്ല. തന്നിൽ കഴിവുണ്ട് എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ വെള്ളിത്തിരയിൽ എത്താൻ ആഗ്രഹിച്ചു.വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് സിനിമയിൽ അമ്മിണി അയ്യപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ആഗ്രഹം സഫലമാക്കിയത്. ശ്രീവിദ്യ മുല്ലച്ചേരി വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

അഭിനയിച്ചു ,
സിനിമ ഇറങ്ങിയില്ല 

എത്താൻ പറ്റുന്ന ദൂരമല്ലേ നമ്മൾ സ്വപ്നം കാണൂ. അതുകൊണ്ട് എന്റെ ആഗ്രഹങ്ങളിലൊന്നും സിനിമയില്ലയിരുന്നു. കോളേജിൽ ഒരു ഓഡിഷൻ കോർഡിനേറ്റ് ചെയ്യാൻ പോയത് വഴിത്തിരിവായി മാറി. അതിൽ ഞാൻ സെലക്ട് ആയി. പക്ഷേ ആ സിനിമ നടന്നില്ല. ഷൂട്ട് കുറച്ച് നടന്നു. അതുവഴിയാണ് അടുത്ത സിനിമയിലേക്ക് ഓഫർ വരുന്നത്. അഭിനയിച്ചു നോക്കാം എന്നുമാത്രമാണ് വിചാരിച്ചത്. ഒരു കരിയറാക്കണം എന്നൊന്നും മനസിൽ ഉണ്ടായിരുന്നില്ല. ഒരു പഴയ ബോംബ് കഥ, ഒരു കുട്ടനാടൻ ബ്ലോഗ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. അപ്പോഴാണ് സ്റ്റാർ മാജിക് ഷോയിലേക്ക് വിളിക്കുന്നത്.പോയി നോക്കാം എന്നു വിചാരിച്ചു. പോയപ്പോൾ ഇഷ്ടപ്പെട്ടു ആളുകൾക്ക് പരിചിതയായി. എല്ലാവരും വന്ന് സംസാരിക്കാൻ തുടങ്ങി. അങ്ങനെയാണ് ഇനിയും സിനിമ ചെയ്യണമെന്ന ആഗ്രഹം വന്നുതുടങ്ങിയത്.
അമ്മിണിയാകാൻ മുടി വെട്ടി 
അമ്മിണി അയ്യപ്പനാകാൻ മുടി വെട്ടി. എനിക്ക് നീണ്ട മുടിയായിരുന്നു. അത് വെട്ടി ബോബ് ചെയ്യുന്നത് വലിയ ടാസ്‌ക് ആയിരുന്നു. പിന്നെ ടോംബോയ് ആകുമ്പോൾ ആണുങ്ങളുടെ ശരീരഭാഷ വരുത്തണം. പിന്നെ ഒരു ദിവസത്തേക്ക് സിഗരറ്റ് വലിച്ചു. കാസർകോട് സംസാരശൈലി വരാതിരിക്കാൻ ശ്രമിച്ചു. എന്നെ കൊണ്ട് ചെയ്യാൻ കഴിയുമോ എന്ന് അറിയല്ലയിരുന്നു. പക്ഷേ കഥാപാത്രമാകാനുള്ള മുഴുവൻ സ്വാതന്ത്ര്യവും ലഭിച്ചു .കൂടെ അഭിനയിച്ചവരെല്ലാം സീനിയേഴ്സ് ആണ്. ഞാൻ മാത്രമായിരുന്നു തുടക്കക്കാരി. തിരക്കഥാകൃത്ത് അഭിയേട്ടനാണ് എന്നെ വിളിക്കുന്നത്. അഭിയേട്ടന്റെ മനസിലും കഥാപാത്രം എങ്ങനെയാണ് എന്ന് എനിക്ക് വ്യക്തമായി പറഞ്ഞുതന്നു. സംവിധായകൻ വൈശാഖേട്ടൻ ഉൾപ്പെടെ എല്ലാവരും പ്രോത്സാഹിപ്പിച്ചു.
സിൽവർ പ്ളേ ബട്ടൺ 
സ്റ്റാർ മാജിക്കിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. നൃത്തം ചെയ്യാൻ അറിയില്ലായിരുന്നു. ചെയ്യണം എന്നുപറഞ്ഞ് സ്റ്റേജിലേക്ക് വിടുന്ന ഒരു പരിപാടിയുണ്ട് അവിടെ. അങ്ങനെ തെറ്റിച്ച് തെറ്റിച്ച് അവസാനം പഠിച്ചു. എനിക്ക് ഒരു ജീവിതം കിട്ടിയത് ആ ഷോയിൽനിന്നാണ്. യൂട്യൂബ് ചാനൽ തുടങ്ങാനുള്ള ആത്മവിശ്വാസം  ഉണ്ടായിരുന്നില്ല. സുഹൃത്തുക്കൾ പറഞ്ഞാണ്് ശ്രീവിദ്യ മുല്ലച്ചേരി എന്ന പേരിൽ ചാനൽ തുടങ്ങിയത്.ഇപ്പോൾ 2.70 ലക്ഷം സബ്സ്‌ക്രൈബേഴ്സ് ഉണ്ട്. 1 ലക്ഷം തികഞ്ഞപ്പോൾ സിൽവർ പ്ലേ ബട്ടൺ ലഭിച്ചു.
കനകരാജ്യം സിനിമയിലാണ് അഭിനയിക്കുന്നത്.സാഗർ ഹരി ആണ് സംവിധാനം .കല്യാണി എന്ന കഥാപാത്രത്തയാണ് അവതരിപ്പിക്കുന്നത് .  പുതിയ സിനിമകൾ വരുന്നുണ്ട്
കുടുംബമാണ് ധൈര്യം 
കാസർകോട് പെരുമ്പളയാണ് നാട്. തനി നാട്ടിൻപുറം. ഒതുങ്ങിയ ജീവിതം നയിക്കുന്നവരാണ് എല്ലാവരും. അവിടെ നിന്നും ഇത്രയും ദൂരമെത്തിയത് ഒരു യുദ്ധം തന്നെയായിരുന്നു. അച്ഛൻ കരിച്ചേരി കുഞ്ഞമ്പു നായർ, അമ്മ വസന്ത , ചേട്ടൻ ശ്രീകാന്ത്. അമ്മയുടെ തറവാട്ടുപേരാണ് മുല്ലച്ചേരി. അച്ഛനും അമ്മയ്ക്കും എന്നെ സിനിമയിലേക്ക് വിടാൻ ഒട്ടും താത്പര്യം ഇല്ലായിരുന്നു. എന്നിട്ടും പരിശ്രമിച്ചു നോക്കാൻ ഉപദേശിച്ചു. ചിലരൊക്കെ വന്ന് ഉപദേശിക്കുമായിരുന്നു വേറെ എന്തെങ്കിലും ചെയ്തൂടെ എന്ന്. അപ്പോഴും വീട്ടുകാർ പറയും ശ്രമിച്ചു നോക്കട്ടെ, അല്ലെങ്കിൽ ശ്രമിക്കാത്തതിന്റെ വിഷമം കാണുമെന്ന്. വീട്ടുകാരാണ് എന്നും എന്റെ ധൈര്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.