വിതുര: വിതുരയിൽ ബേക്കറിയുടെ മറവിൽ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും വൻതോതിൽ കഞ്ചാവും, നിരോധിത ലഹരി ഉത്പന്നങ്ങളും വിറ്റഴിച്ച സംഘത്തിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. വിതുര മുളയ്ക്കോട്ടുകര താഹിറാ മൻസിലിൽ ഷഫീഖാണ് (35) അറസ്റ്റിലായത്. കൂട്ട് പ്രതി വിതുര മുളയ്ക്കോട്ടുകര ആസിയാ മൻസിലിൽ ദിലീപിനെ കഞ്ചാവ് വില്പനയ്ക്കിടയിൽ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിലെ ഒന്നാം പ്രതിയായ ഷഫീഖ് അന്നേ ഒളിവിലായിരുന്നു. ഇന്നലെ വലിയതുറയിൽ നിന്ന് കഞ്ചാവ് വില്പനയ്ക്കിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഷഫീഖിന്റെ വീട്ടിൽ നിന്ന് 200 ഗ്രാം കഞ്ചാവും, 50 പായ്ക്കറ്റ് ലഹരി ഉല്പന്നങ്ങളും പിടിച്ചെടുത്തു. വിതുര സി.ഐ എസ്.ശ്രീജിത്ത്, എസ്.ഐ സജികുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |