വർക്കല: മേൽവെട്ടൂരിൽ വ്യാപാരിയെ ആക്രമിച്ച പ്രതിയെ വർക്കല പൊലീസ് അറസ്റ്റുചെയ്തു. മേൽവെട്ടൂർ കാട്ടുവിള വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന അനീഷി(29)നെയാണ് അറസ്റ്റുചെയ്തത്.ഏപ്രിൽ 4നാണ് കേസിന് ആസ്പദമായ സംഭവം. മേൽവെട്ടൂർ ജംഗ്ഷനിൽ സ്റ്റേഷനറിക്കട നടത്തുന്ന മേൽവെട്ടൂർ അനശ്വരയിൽ സതീശ(70)നെയാണ് ക്രൂരമായി മർദ്ദിച്ചത് സംഭവദിവസം വൈകുന്നേരം 4 മണിയോടെ അനീഷ് കടയിലെത്തി സാധനങ്ങൾ വാങ്ങിയശേഷം, പണം കൊടുക്കാതെ മടങ്ങവേ, സതീശൻ പണം ചോദിച്ചതിനുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മർദ്ദനത്തിൽ സതീശന്റെ വലതു കൈ ഒടിയുകയും കണ്ണിന് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒളിവിൽപ്പോയ പ്രതിയെ തൃപ്പൂണിത്തുറയിൽ നിന്നാണ് പിടികൂടിയത്. വർക്കല ഡിവൈ.എസ്.പി. പി.നിയാസ്, സി.ഐ ബി.എസ്. പ്രശാന്ത്,എസ്.ഐ അജിത്ത് കുമാർഎന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |