വടക്കഞ്ചേരി: സ്വന്തം ഇടവകയിലെ പള്ളിയിൽ ഒരു കുർബാന പോലും ഒഴിവാക്കാത്ത തികഞ്ഞ വിശ്വാസികളായിരുന്നു അപ്പച്ചൻ എന്ന വർഗീസും ഭാര്യ എൽസിയും. വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ധ്യാനങ്ങളിലെ നിത്യസാന്നിധ്യമായിരുന്നു ഇരുവരും. ഗ്രാമത്തിലെ കടയിൽ വീട്ടുസാധനങ്ങൾ വാങ്ങാനാണെങ്കിലും വടക്കഞ്ചേരി നഗരത്തിൽ ഷോപ്പിംഗിനാണെങ്കിലും ഇരുവരും ഒരുമിച്ചാണ് പോകാറ്. നാട്ടിൽ ഏതെങ്കിലും വീട്ടിൽ കല്യാണമോ മറ്റ് വിശേഷളോ ഉണ്ടെങ്കിലും ഇരുവരേയും ഒരുമിച്ചേ നാട്ടുകാർ കണ്ടിട്ടുള്ളു. അതുകൊണ്ടുതന്നെ ഇവരെ 'ഒരേ തൂവൽ പക്ഷികൾ ' എന്നും 'ഇണക്കുരുവികൾ ' എന്നുമൊക്കെയാണ് നാട്ടുകാർ വിശേഷിപ്പിക്കാറ്.
ഏവരിലും അസൂയ ജനിപ്പിച്ച മാതൃകാദാമ്പത്യം, രണ്ടുമക്കൾ. മകൾ വിവാഹിതയാണ്. മകൾക്ക് കൊടുത്തുവിടാനുള്ള അലമാര പണിതുകൊണ്ട് മൂന്ന് ആശാരിമാർ വീട്ടിലുള്ളപ്പോഴാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇത്രയും സ്‌നേഹസമ്പന്നരായി ജീവിച്ച അവർക്കിടയിൽ എന്തെങ്കിലും ആസ്വാരസ്യങ്ങൾ ഉള്ളതായി നാട്ടുകാർക്കും ബന്ധുക്കൾക്കും അറിവില്ല. ഒരുനാട് മുഴുവൻ കൊലപാതകം ഉൾക്കൊള്ളാനാവാതെ വിറങ്ങല്ലിച്ച് നിൽക്കുകയാണ്. തക്ക സമയത്ത് പൊലീസ് ആശുപത്രിയിലെത്തിച്ച വർഗ്ഗീസ് അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. വർഗീസ് മനസുതുറന്നാലേ നീചമായ ഈ സംഭവത്തിലെ ദുരുഹത നീങ്ങുകയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |