വർക്കല: ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളുടെ ബൈക്ക് അഭ്യാസ പ്രകടനവും ലഹരിമരുന്ന് ഉപയോഗവും ചൂണ്ടിക്കാട്ടി സ്‌കൂൾ അധികൃതർക്കും പൊലീസിനും പരാതി നൽകിയ ചാവടിമുക്ക് സ്വദേശി അനുവിനെ (32) മർദ്ദിച്ച വിദ്യാർത്ഥി സംഘത്തിലെ ഒരാളെ അയിരൂർ പൊലീസ് അറസ്റ്റുചെയ്‌തു. മുട്ടപ്പലം ചാവടിമുക്ക് ദ്വാരകയിൽ ജോബിനാണ് (18 ) പിടിയിലായത്.
പനയറയിലെ ഒരു ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ജോബിൻ. മാർച്ച് 31ന് രാത്രി 10ഓടെ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന അനുവിനെ ജോബിനും സുഹൃത്തുക്കളായ ആരോമൽ, ജ്യോതിഷ്, കണ്ണൻ എന്നിവർ ചേർന്ന് കല്ലെറിഞ്ഞ് വീഴ്‌ത്തിയ ശേഷം ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ അനു താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. സംഘത്തിലെ മറ്റുള്ളവർക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. അറസ്റ്റിലായ ജോബിനെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |