തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രി കരൾമാറ്റിവയ്ക്കൽ ശാസ്ത്രക്രിയയ്ക്ക് സജ്ജമായി.ഇത് സംബന്ധിച്ച നടപടികളെല്ലാം പൂർത്തിയായി.അനുയോജ്യമായ ദാതാവിനെ ലഭിക്കുന്ന മുറയ്ക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തും.മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗത്തിൽ മെഡിക്കൽ കോളേജ് ട്രാൻസ് പ്ലാന്റ് ടീം ഇക്കാര്യം വിശദീകരിച്ചു.കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കാവശ്യമായ റസിപ്യന്റ് ഐ.സി.യു,ഡോണർ ഐ.സി.യു കൂടാതെ ഓപ്പറേഷൻ തിയേറ്റർ എന്നിവ മാനദണ്ഡങ്ങൾ പ്രകാരം സജ്ജമാക്കി. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ലൈസൻസ് ലഭ്യമായി. മതിയായ ജീവനക്കാരെ വിന്യസിച്ച് പരിശീലനം പൂർത്തിയാക്കി.സ്വീകർത്താക്കളുടെ വിശദമായ പരിശോധനകൾക്ക് ശേഷം ട്രാൻസ് പ്ലാന്റേഷന് യോഗ്യരായ രോഗികളെ രജിസ്റ്റർ ചെയ്യും.കോട്ടയം മെഡിക്കൽ കോളേജിൽ അടുത്തിടെ കരൾമാറ്റ ശസ്ത്രക്രിയ വിജയമാക്കിയതിന് പിന്നാലെയാണ് തിരുവനന്തപുരത്തും ശസ്ത്രക്രിയ ആരംഭിക്കുന്നത്.വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും അത് വിജയകരമാകാത്ത സാഹചര്യത്തിൽ കൂടുതൽ മെച്ചപ്പെട്ട സാഹചര്യങ്ങളൊരുക്കുകയായിരുന്നു.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആശ തോമസ്,മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ.ഡയറക്ടർ ഡോ.തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.സാറ വർഗീസ്, സൂപ്രണ്ട് ഡോ.നിസാറുദീൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |