കാസർകോട്: മോഷണവും പിടിച്ചുപറിയും പെരുകുന്നത് തടയുന്നതിന്റെ ഭാഗമായി കാസർകോട് നഗരത്തിലെ ലോഡ്ജുകളിലും കോർട്ടേഴ്‌സുകളിലും ടൗൺ പൊലീസിന്റെ മിന്നൽ പരിശോധന. മോഷണത്തോടൊപ്പം തന്നെ മാരകമായ മയക്കുമരുന്ന് വ്യാപാരവും അടുത്ത കാലത്തായി വർദ്ധിച്ചിട്ടുണ്ട്. മറുനാടുകളിൽ നിന്നെത്തി കാസർകോട് നഗരത്തിൽ രഹസ്യമായി താമസിക്കുന്ന സംഘങ്ങളാണ് കവർച്ചക്കും മയക്കുമരുന്ന് കച്ചവടത്തിനും പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് നിഗമനം.
വ്യാജ മേൽവിലാസം നൽകിയും മറ്റാരുടെയെങ്കിലും വിലാസത്തിലും ഒളിച്ചു കഴിയുന്നവരെ കണ്ടെത്താനാണ് പൊലീസ് പരിശോധന ശക്തമാക്കിയത്. വിദ്യാനഗറിൽ കഴിഞ്ഞ ദിവസമുണ്ടായ കവർച്ചക്ക് പിന്നിൽ പ്രവർത്തിച്ചവർ ടൗണിലെ ലോഡ്ജുകളിൽ തങ്ങിയതായും പൊലീസ് സംശയിക്കുന്നുണ്ട്. വിദ്യാനഗർ ഗവ. കോളേജിന് മുൻവശത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓയിൽ വിൽപ്പന നടത്തുന്ന കട കുത്തിതുറന്ന് രണ്ടരലക്ഷം രൂപയാണ് കവർന്നത്.
ടൗൺ ഇൻസ്‌പെക്ടർ പി. അജിത് കുമാറിന്റെ നിർദ്ദേശ പ്രകാരം എസ്.ഐ എം.വി വിഷ്ണുപ്രസാദ്, പ്രബേഷൻ എസ്.ഐ ആർ. നാഗേഷ്, സിവിൽ പൊലീസ് ഓഫീസർ സി. സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നഗരത്തിലെ അഞ്ചു ലോഡ്ജുകളിൽ പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |