നെടുമങ്ങാട്: കുടുംബപ്രശ്‌നത്തെ തുടർന്ന് അഴീക്കോട് മണ്ഡല കുഴിയിൽ യുവാക്കളെ ക്രൂരമായി മർദ്ദിച്ച രണ്ടുപേർ അറസ്റ്റിൽ. അഴീക്കോട് സ്വദേശികളായ അഴിക്കോട് സ്വദേശികളായ സുൽഫി, സുനീർ എന്നിവരെയാണ് പിടികൂടിയത്. സുൽഫിയുടെ മരുമകന്റെ ബന്ധുക്കളായ നിസാറുദ്ദീൻ, അൻസർ എന്നിവരെയാണ് ഇവർ ക്രൂരമായി മർദ്ദിച്ചത്.
നിസാറുദ്ദീന്റെ പരിക്ക് ഗുരുതരമാണ്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. നിസാറുദീനെയും അൻസറിനെയും യാത്രാമദ്ധ്യേ തടഞ്ഞു നിറുത്തി ആക്രമിക്കുകയായിരുന്നു. കുടുംബ പ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
സുനീറിന്റെ ഉടമസ്ഥതയിൽ അഴിക്കോടുള്ള സുൽത്താന ഫർണിച്ചർ മാർട്ടിൽ വച്ച് തടിക്കഷണം ഉപയോഗിച്ചാണ് ഇവരെ ക്രൂരമായി മർദ്ദിച്ചത്. പരിക്കേറ്റ നിസാറുദീനെയും അൻസറിനെയും പൊലീസെത്തിയാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. സ്‌കൂൾ വിദ്യാർത്ഥിയെ തട്ടികൊണ്ടു പോയി മർദ്ദിച്ച കേസുകളുൾപ്പെടെ നെടുമങ്ങാട്, അരുവിക്കര പൊലീസ് സ്റ്റേഷനുകളിലായി സുൽഫിയുടെയും സുനീറിന്റെയും പേരിൽ
അഞ്ചു കേസുകൾ നിലവിലുണ്ട്. വധശ്രമത്തിനാണ് ഇവർക്കെതിരെ കേസെടുത്തത്. അരുവിക്കര സി.ഐ.ഷിബു കുമാർ, എസ്.ഐ.കിരൺ ശ്യാം ,എസ്.ഐ. അൻസാരി, അഭിലാഷ്, മഹേഷ്.സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |