മാന്നാർ : പതിനഞ്ചു വയസുള്ള വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ടനാട് വെസ്റ്റ് വെട്ടിപ്പുഴയിൽ അനന്തുവാണ് (22) അറസ്റ്റിലായത്. തിരുവല്ലയിലെ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയെ സമൂഹ മാദ്ധ്യമങ്ങൾ വഴി പരിചയപ്പെടുകയും ചാറ്റിംഗ് നടത്തുകയും ചെയ്തു വന്ന പ്രതി ബുധനാഴ്ച പരീക്ഷയ്ക്ക് സ്കൂളിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ വിശ്വസിപ്പിച്ച് ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് വീട്ടിൽ തിരികെയെത്തിയ പെൺകുട്ടിക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. മാന്നാർ പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ഹരോൾഡ് ജോർജ്, ഗ്രേഡ് എസ്ഐ ശ്രീകുമാർ, ഗ്രേഡ് അഡിഷണൽ എസ്.ഐ.മാരായ ബിന്ദു, രാജി, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ധിക്ക് ഉൽ അക്ബർ, സാജിദ്, ഹക്കിം, വനിത സിവിൽ പൊലീസ് ഓഫീസർ ബിന്ദു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |