വടക്കാഞ്ചേരി: പണത്തിന് വേണ്ടി ആളെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ക്രൂരമായി മർദ്ദിച്ച് കൊലചെയ്യാൻ ശ്രമിച്ച സംഭവത്തിലെ ഏഴു പേരെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മുള്ളൂർക്കര കണ്ണംമ്പാറ സ്വദേശിയായ ചാക്യാട്ട് എഴുത്തശ്ശൻ വീട്ടിൽ ശ്രീജു എന്നയാൾ അമ്മയുടെ ചികിത്സയ്ക്കായി വാഹനം പണയം വച്ച് സ്വകാര്യ വ്യക്തിയിൽ നിന്നും പണം വായ്പയെടുത്തിരുന്നു. ഇതിലെ തവണ അടവ് മുടങ്ങിയതിനെ തുടർന്ന് പണം കൊടുത്ത ആര്യംപാടം സ്വദേശി മഞ്ജുനാഥ് എന്നയാൾ കൊട്ടേഷൻ നൽകി പണം വാങ്ങിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ശ്രീജുവിനെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി സംഘം മർദ്ദിക്കുകയും മർദ്ദിക്കുന്നത് മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. കൊട്ടേഷൻ ടീമിലെ ഏഴു പേരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |