വിഴിഞ്ഞം: വിഴിഞ്ഞം വില്ലേജ് ഓഫീസിൽ സാമ്പത്തിക തിരിമറിയിലൂടെ 6 ലക്ഷം രൂപ തട്ടിയതായി നെയ്യാറ്റിൻകര തഹസീൽദാറുടെ പരാതിയിൽ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 6 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് തഹസീൽദാരുടെ പരിശോധനയിൽ കണ്ടെത്തിയതെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു.
ഓഫീസിലെ മുൻ ഫീൽഡ് ജീവനക്കാരൻ പി.എസ്.രതീഷിനെതിരെയാണ് അന്വേഷണം നടക്കുന്നത്. രതീഷിനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. വില്ലേജ് ഓഫീസിലെ ഒരു വർഷത്തെ രേഖകളുടെ പരിശോധനയ്ക്കിടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞതെന്ന് തഹസീൽദാർ എ.എസ്.ശ്രീകല പറഞ്ഞു. ഉപഭോക്താക്കൾക്ക് വിവിധ നികുതി ഇനങ്ങളിൽ ഒടുക്കിയ തുകയ്ക്കുള്ള രസീതുകൾ നൽകി, പക്ഷേ സോഫ്ട്‌വെയറിൽ ഇവ റദ്ദു ചെയ്താണ് തട്ടിപ്പ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |