കഴക്കൂട്ടത്ത് സുഭിക്ഷ ഹോട്ടൽ ആരംഭിച്ചു
കഴക്കൂട്ടം:ഒന്നേമുക്കാൽ ലക്ഷത്തോളം കാർഡുടമകൾ അനർഹമായി കൈവശം വച്ചിരുന്ന മുൻഗണനാ റേഷൻകാർഡുകൾ സർക്കാരിന്റെ പത്തുമാസത്തെ ഇടപെടലുകൊണ്ട് തിരിച്ചുവന്നെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. വിശപ്പ് രഹിത കേരളത്തിന്റെ ഭാഗമായി കഴക്കൂട്ടം കാര്യവട്ടം ഗവ. കോളേജിനോട് ചേർന്ന് ആരംഭിച്ച സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വരുന്ന 14ന് അയ്യങ്കാളി ഹാളിൽ വച്ച് അർഹരായവർക്ക് ഒരു ലക്ഷം കാർഡുകൾ കൂടി നൽകുന്നതിന്റെ വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുമെന്നും മന്ത്രി പറഞ്ഞു.കാര്യവട്ടം ഗവൺമെന്റ് കോളേജ് കാമ്പസിലാണ് സുഭിക്ഷ ഹോട്ടൽ ആരംഭിച്ചത്.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കവിത എൽ.എസ്. ചെമ്പഴന്തി ഉദയൻ, സിവിൽ സപ്ളൈസ് ഡയറക്ടർ ഡോ. ഡി. സജിത് ബാബു, എൽ.സി സെക്രട്ടറി ശ്രീകുമാർ, ഡി.സി.സി അംഗ ജയചന്ദ്രൻ ജില്ലാ സപ്ളൈ ഓഫീസർ ഉണ്ണികൃഷ്ണൻനായർ,ബീന ഭദ്രൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |