തിരുവനന്തപുരം: നഗരത്തെയും തീരപ്രദേശത്തെയും വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന വള്ളക്കടവ് പാലം അപകടഭീഷണിയിൽ. 133 വർഷത്തെ പഴക്കമുള്ള പാലം ഇപ്പോൾ തകർച്ചയുടെ വക്കിലാണ്. പുതിയ പാലം പണിയാനുള്ള നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല. ഈഞ്ചയ്ക്കലിൽ നിന്ന് വള്ളക്കടവ്, ബീമാപള്ളി, പൂന്തുറ, ശംഖുംമുഖം ഭാഗങ്ങളിലേക്ക് വാഹനങ്ങൾക്ക് കടന്നുപോകാൻ നിലവിലൊരു താത്കാലിക പാലം നിർമ്മിച്ചിട്ടുണ്ടെങ്കിലും പുതിയ പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്. താത്കാലികമായി നിർമ്മിച്ച പാലത്തിൽ ആളുകൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ ഗതാഗതം തടസപ്പെടുന്നതും പതിവാണ്. വള്ളക്കടവിൽ പുതിയ പാലം നിർമ്മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് 15 കോടിയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |