ബാലരാമപുരം: നരുവാമൂട് വലിയറത്തല ശ്രീ തമ്പുരാൻ ക്ഷേത്രത്തിൽ മോഷണം. ഉപദേവതാ ക്ഷേത്രത്തിൽ അന്നപൂർണേശ്വരി ദേവീയുടെ ഒരു പവന്റെ സ്വർണ്ണത്താലി, യക്ഷിഅമ്മയുടെ കാലിൽ ചാർത്തുന്ന രണ്ട് വെള്ളിയാഭരണം, എട്ട് തൂക്ക് വിളക്കുകൾ, കാണിക്കവഞ്ചി എന്നിവയാണ് കവർന്നത്,.
ഞായറാഴ്ച പുലർച്ചെ 2.30ഓടെ കവർച്ച നടന്നതായാണ് ക്ഷേത്രത്തിലെ സി.സി ടിവി ദൃശ്യങ്ങളിൽ തെളിഞ്ഞിരിക്കുന്നത്.
സ്വർണമുൾപ്പെടെ 30000ഓളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. നരുവാമൂട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലും പരിസരത്തും പരിശോധനകൾ നടത്തി. ക്ഷേത്ര ദേവസ്വം ഓഫീസിന്റെ പൂട്ട് കുത്തിത്തുറക്കാനുള്ള കള്ളന്റെ ശ്രമം വിഫലമായി. കാണിക്കവഞ്ചിയിൽ നിന്ന് മൂവായിരത്തോളം രൂപ മോഷ്ടിച്ചതായും ഭാരവാഹികൾ പറഞ്ഞു. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് നരുവാമൂട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |