കൊല്ലം: തലാഖ് ചൊല്ലുന്നതുമായി ബന്ധപ്പെട്ട് ചവറ കുടുംബ കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഇടക്കാല ഉത്തരവുമായി ബന്ധപ്പെടുത്തി താൻ ഭാര്യയെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കടയ്ക്കൽ കുമ്മിൾ സ്വദേശി അൻവറുദ്ദീൻ പറഞ്ഞു. വിവാഹത്തിന് നൽകിയ മുതലുകൾ കൈക്കലാക്കിയെന്ന പ്രചാരണവും അടിസ്ഥാന രഹിതമാണ്. ഇതുമായി ബന്ധപ്പെട്ട് കോടതി ഒരു പരാമർശവും നടത്തിയിട്ടില്ല. പ്രചാരണങ്ങൾ ഹർജിക്കാരിയുടെ വാദങ്ങൾ മാത്രമാണെന്നും അൻവറുദ്ദീൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |