SignIn
Kerala Kaumudi Online
Saturday, 20 April 2024 2.35 AM IST

പാപനാശത്ത് അപകടങ്ങളുടെ തിരമാല

kk

വർക്കല : വർക്കല പാപനാശം ഉൾപ്പെടെയുള്ള പ്രധാന ബീച്ചുകളിൽ അപകടം വർദ്ധിക്കുന്നു. ദിനംപ്രതി അപകടങ്ങളും അപകട മരണങ്ങളും സംഭവിക്കുമ്പോഴും മതിയായ സുരക്ഷ ഒരുക്കുന്നതിൽ വീഴ്ചയുണ്ടെന്ന് ആക്ഷേപം.

ടൂറിസം മേഖലയായ വർക്കല നഗരസഭ, ഇടവ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് വിനോദസഞ്ചാരികൾക്ക് സുരക്ഷ ഒരുക്കുന്നതിൽ അലംഭാവം കാണുന്നത്. ഇടവ ഗ്രാമപഞ്ചായത്തിൽ കാപ്പിൽ മേഖലയിലും, വർക്കല നഗരസഭയുടെ പരിധിയിലുള്ള വർക്കല പാപനാശം ബീച്ചിലുമാണ് വിനോദസഞ്ചാരികൾ ഏറെയും എത്തുന്നത്. കാപ്പിൽ മേഖലയുടെ ചുമതല അയിരൂർ പൊലീസിനും, വർക്കല മേഖലയുടെ ചുമതല വർക്കല പൊലീസിനുമാണ്. ഇവിടെ ലൈഫ് ഗാർഡുകളുടെ കുറവ് നികത്തുന്നതിൽ ടൂറിസം ഡിപ്പാർട്ട്മെന്റും നടപടി എടുക്കുന്നില്ല.

കഴിഞ്ഞദിവസം കോയമ്പത്തൂർ സ്വദേശിയായ ദന്തഡോക്ടർ ഉൾപ്പെടെ മൂന്ന്‌ യുവാക്കളാണ് വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങി മരിച്ചത്.

ഇന്ത്യയിലെ മികച്ച കടൽത്തീര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നാലാം സ്ഥാനമാണ് പാപനാശത്തിനുള്ളത്. എന്നാൽ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾ പാലിക്കുന്ന മൗനം അപകടകരമാണ്.

സന്ദർശകരിൽ പലരും ആവേശം കാണിച്ചു കടലിൽ ഇറങ്ങി തിരയിൽ അകപ്പെട്ടു പോയാൽ പിന്നെ രക്ഷാദൗത്യം ലൈഫ് ഗാർഡുകൾക്കാണ്. ആധുനിക രക്ഷാ ഉപകരണങ്ങളുടെ അഭാവത്തിലും രാവിലെ 7 മുതൽ രാത്രി 7 വരെ തീരം കാക്കുന്നു.

ഒപ്പം ജോലിഭാരം ഇരട്ടിയായി. വർഷങ്ങൾ പഴക്കമുള്ള ലൈഫ് ബോയ്, റസ്ക്യൂ ട്യൂബ്,റെസ്ക്യൂ ബോർഡ് ഇവ മാത്രമാണ് രക്ഷാപ്രവർത്തനത്തിന് കൈമുതൽ. പത്ത് വർഷത്തിലേറെ പഴക്കമുള്ള സ്ട്രക്ചറും മാത്രമാണ് ഉള്ളത്. വാട്ടർ സ്കൂട്ടർ, സ്പീഡ് ബോട്ട്, എന്നിവ ഇവർക്ക് അന്യം.

വാട്ടർസ്കൂട്ടർ അല്ലെങ്കിൽ സ്പീഡ് ബോട്ട് വേണമെന്ന ദീർഘനാളത്തെ ആവശ്യവും ഇനിയും പരിഗണിച്ചിട്ടില്ല.

പൊലീസിന്റെ കാര്യമായ പിന്തുണയും ലഭ്യമാകുന്നില്ല.

പാപനാശം ഉൾപ്പെടുന്ന ബീച്ചിന് പുറമേ ഇപ്പോൾ ലൈഫ് ഗാർഡുകൾ കാവലില്ലാത്ത പാപനാശത്ത് നിന്നു തെക്ക് ഭാഗത്തുള്ള ഏണിക്കൽ, ചിലക്കൂർ ബീച്ചിലും സന്ദർശകർ കൂട്ടത്തോടെ എത്തുന്നുണ്ട്. കാപ്പിൽ തീരത്ത് പേരിനു വേണ്ടി ഒരു ലൈഫ് ഗാർഡ് പോലും ഇല്ലാത്ത സ്ഥിതിവിശേഷമാണ്. വർക്കല തീരത്ത് നിന്നു മാറിയുള്ള കാപ്പിൽ ബീച്ചിലാകട്ടെ അവധി ദിവസങ്ങളിൽ ആയിരങ്ങളാണ് എത്തുന്നത്. തിരക്ക് വർദ്ധിക്കുന്നത് അനുസരിച്ചു ലൈഫ് ഗാർഡുമാരുടെ അംഗബലം വർദ്ധിപ്പിക്കണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.