കഴക്കൂട്ടം: ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തി പണവും ഫോണും തട്ടിയെടുത്ത കേസിൽ നാലുപേർ അറസ്റ്റിൽ.
പെരുമാതുറ മാടൻവിള സ്വദേശി ഷബിൻ (29), അഴൂർ പെരുങ്കുഴി സ്വദേശികളായ ആന്റണി(28), വിഷ്ണു (22), മോനിഷ് ( 29) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മേയ് 5ന് പ്രതികൾ വർക്കലയിലുള്ള സുഹൃത്തിന്റെ വീട്ടിൽ പോയി മദ്യപിച്ചു. തുടർന്ന് രാത്രി കക്കോട് നിന്ന് ബിജാസിന്റെ ഓട്ടോ വിളിച്ച് പെരുമാതുറ കൊട്ടാരം തുരുത്ത് എത്തി. ഓട്ടോ കൂലി ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി മൊബൈലും വാച്ചും പൈസയും പിടിച്ചുപറിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാൽവർ സംഘം പെരുമാതുറയിൽ നിന്ന് പിടിയിലായത്. ആറ്റിങ്ങൽ ഡിവൈ.എസ്‌പി ഡി.എസ്. സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കഠിനംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ അൻസാരി. എ, എസ്.ഐ സുധീഷ്, ഗ്രേഡ് എസ്.ഐ ഷാജി പി, ഗ്രേഡ് എ.എസ്.ഐ സജീർ, എസ്.സി.പി.ഒ സുൽഫിക്കർ, സി.പി.ഒ രതീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |