തിരുവനന്തപുരം: ആദിവാസികളുടെ കൈവശഭൂമിക്ക് റവന്യൂ പട്ടയം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ഉടൻ സർക്കാർ നടപ്പാക്കണമെന്ന് ആദിവാസി കാണിക്കർ സംയുക്ത സംഘം (എ.കെ.എസ്.എസ്) ആവശ്യപ്പെട്ടു. ഉത്തരവിൽ പറഞ്ഞിരിക്കുന്ന ജൂൺ 22 എന്ന കാലാവധി അവസാനിക്കാറായിട്ടും സർക്കാർ ഇതുവരെ നടപടിയൊന്നും ആരംഭിച്ചിട്ടില്ല. സർക്കാരും ബന്ധപ്പെട്ട റവന്യൂ, ഫോറസ്റ്റ് ട്രൈബൽ വകുപ്പുകളും സംയുക്തമായി നടപ്പിലാക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്ന് പിന്നോട്ട് പോയത് ആദിവാസി വിഭാഗങ്ങളോടുള്ള കടുത്ത വഞ്ചനയാണെന്നും സംഘം സംസ്ഥാന പ്രസിഡന്റ് പി.ഭാർഗവൻ പറഞ്ഞു. ആദിവാസികളെ അവഗണിച്ചതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും നിയമ യുദ്ധത്തിലൂടെ നേടിയെടുത്ത കോടതി ഉത്തരവ് നടപ്പിലാക്കാൻ പോരാടുമെന്നും ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |