കാഞ്ഞങ്ങാട്: പൊലീസ് സ്റ്റേഷനു നേരെ ബിയർ കുപ്പിയെറിഞ്ഞ പ്രതി മയക്കുമരുന്നുമായി അറസ്റ്റിൽ. ഒരു മാസം മുൻപ് ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ ആക്രമിച്ച പടന്നക്കാട് കരുവളം കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തെ ഫായീസ് മൻസിലിൽ സി.എച്ച് ഫവാസി (27) നെയാണ് 2.490 ഗ്രാം എം.ഡി.എം.എയുമായി ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ.പി ഷൈനും സംഘവും അറസ്റ്റുചെയ്തത്.
വെള്ളിയാഴ്ച രാത്രി പടന്നക്കാട് ഐഡിയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപത്ത് പെട്രോളിംഗിനിടെ പൊലീസ് കൈകാണിച്ചിട്ടും കുറെ ദൂരം മാറി നിർത്തിയ കെ.എൽ 60 ആർ 300 നമ്പർ കാർ പരിശോധിച്ചപ്പോഴാണ് ഫവാസിന്റെ ദേഹത്ത് ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെടുത്തത്. ഒരു മാസം മുമ്പ് മയക്കുമുരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്ന പേരിൽ ഹോസ്ദുർഗ് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ ഫവാസിനെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിനാണ് ഫവാസ് പൊലീസ് സ്റ്റേഷന് നേരെ ബിയർ കുപ്പിയെറിഞ്ഞത്. ഇൻസ്പെക്ടർക്കൊപ്പം പൊലീസുകാരായ ആർ. ശരത്ത്, പ്രസാദ്കുമാർ, അജേഷ് എന്നിവർ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |