തിരുവനന്തപുരം: പെറ്റി കേസ് തീർപ്പാക്കൽ യജ്ഞം വഴി ജില്ലയിൽ കഴിഞ്ഞ പന്ത്രണ്ട് ദിവസത്തിനിടെ 7532 കേസുകൾ തീർപ്പാക്കി. കൊവിഡ് നിയന്ത്രണ ലംഘനം വഴിയുളള കേസുകളാണ് കൂടുതലും. ജില്ലയിലെ 22 കോടതികളിൽ നിന്നായി 56.40 ലക്ഷം രൂപയാണ് കേസ് തീർപ്പാക്കലിലൂടെ ലഭിച്ചത്. ഓഗസ്റ്റ് 1 മുതൽ 12 വരെയുള്ള കണക്കാണിത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാലിലെ മജിസ്‌ട്രേറ്റ് ലെനിയാണ് ഏറ്റവും കൂടുതൽ കേസുകൾ തീർപ്പാക്കിയത്. ഇവിടെ 768 കേസുകളിൽ നിന്നായി 4.60 ലക്ഷം രൂപ പിഴയിനത്തിൽ ലഭിച്ചു. നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിലെ മജിസ്ട്രേറ്റ് എ.എഫ് ഷിജുവാണ് രണ്ടാമത്. ഇവിടെ 680 കേസുകൾ തീർപ്പാക്കിയതിലൂടെ 5.28 ലക്ഷം രൂപ പിഴയിനത്തിൽ ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |