തൃശൂർ: ഓൺലൈനായി ഡാറ്റാ എൻട്രി ജോലി ചെയ്താൽ പണം നൽകാം എന്ന വാഗ്ദാനം നൽകി വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. വെങ്ങാനെല്ലൂർ കിള്ളിമംഗലം മോസ്കോ സെന്റർ ചെറുകര രഞ്ജിത്താണ് (32) അറസ്റ്റിലായത്.
ഡാറ്റ അയച്ച് നൽകി വർക്ക് പൂർത്തിയാക്കി ശമ്പളം ലഭിക്കുന്നതിന് ടാക്സ് ഇനത്തിൽ പണം കൈപ്പറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. തെലുങ്കാനയിൽ നിന്നാണ് തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് പ്രതിയെ പിടികൂടിയത്.
ശമ്പളം നൽകാതെ നിരവധി പേരെ വഞ്ചിച്ചിട്ടുണ്ട്. പ്രതികൾ പറഞ്ഞ പ്രകാരം ഡാറ്റ എൻട്രി ചെയ്ത് ടാക്സ് ഇനത്തിൽ 35,100 രൂപ അയച്ചുകൊടുത്ത് തട്ടിപ്പിനിരയായ തൃശൂർ സ്വദേശി സിറ്റി സൈബർ ക്രൈം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
പൊലീസ് സംഘം ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഒരാഴ്ചക്കാലം താമസിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തെലുങ്കാനയിൽ നിന്നും പ്രതിയെ പിടികൂടിയത്.
പ്രതികൾ കേരളം, തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധിപേരിൽ നിന്നും പണം തട്ടിയെടുത്തതായി വിവരം ലഭിച്ചു. മലയാളികളടങ്ങുന്ന തട്ടിപ്പുസംഘത്തിലെ മറ്റുള്ള പ്രതികളെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |