മലയിൻകീഴ്: കണ്ടല പെട്രോൾ പമ്പിലെ സെക്യൂരിറ്റി ജീവനക്കാരനായ ചീനിവിള ആനമൺകുളങ്ങര മേലേപുത്തൻ വീട്ടിൽ സുകുമാരനെ (61) വെട്ടിപ്പരിക്കേല്പിച്ച കൊറ്റംപള്ളി തൊടുവട്ടിപ്പാറ സ്വദേശി പ്രിൻസിനെ (21,ഉണ്ണി) മാറനല്ലൂർ പൊലീസ് അറസ്റ്റുചെയ്തു. ഇക്കഴിഞ്ഞ 5 ന് പുലർച്ചെ 1.30ഓടെയായിരുന്നു ആക്രമണം. കൈയ്ക്കും താടിയെല്ലിനും മുതുകിനും പരിക്കേറ്റ സുകുമാരനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. സംഭവത്തിനുശേഷം അക്രമി പമ്പിന് പിറകിലൂടെ രക്ഷപ്പെട്ടു. സി.സി ടിവി കാമറ പരിശോധിച്ചാണ് ബൈക്കിലെത്തിയ യുവാവാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. പൂട്ടുപൊളിച്ചുള്ള യൂ ട്യൂബ് മോഷണ ദൃശ്യങ്ങളും സിനിമയിലെ മോഷണവും പ്രതിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്വന്തമായി നിർമ്മിച്ച വാൾ ഉപയോഗിച്ചാണ് ഉറങ്ങുകയായിരുന്ന സെക്യൂരിറ്റിക്കാരനെ ആക്രമിച്ചത്. മാറനല്ലൂർ സി.എച്ച്.ഒ എസ്. സന്തോഷ് കുമാർ,എസ്.ഐ.ശാലു, ഗ്രേഡ് എസ്.ഐ.മാരായ ജയരാജ്,മോഹനൻ,സി.പി.ഒ.മാരായ വിപിൻ,സുധീഷ് കുമാർ,കൃഷ്ണ കുമാർ,അഖിൽ,ഹോംഗാർഡ് വിനോദ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |