കിളിമാനൂർ: ബന്ധുവായ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം ക്രൂരമായി മർദിച്ചവശയാക്കി കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. കിളിമാനൂർ തട്ടത്തുമല ലക്ഷംവീട് കോളനിയിൽ വീട്ടുനമ്പർ 35 ൽ താമസക്കാരനായ ആർ. അംജിത്തിനെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ 23ന് പുലർച്ചെ 3.30നായിരുന്നു സംഭവം. കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒറ്റയ്ക്കു താമസിക്കുന്ന 79 വയസുകാരിയുടെ വീട്ടിൽ ബന്ധുവായ യുവാവ് എത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
കുതറി മാറി രക്ഷപ്പെട്ട വൃദ്ധയെ ക്രൂരമായി മർദിച്ചവശയാക്കിയ ശേഷം യുവാവ് രക്ഷപ്പെടുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ വൃദ്ധയെ രാവിലെ ബന്ധുക്കളെത്തി ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പൊലീസിൽ പരാതി നൽകി. തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതി ഒളിവിലായിരുന്ന സ്ഥലത്ത് എത്തി പിടികൂടുകയായിരുന്നു. യുവാവ് മുൻപും സമാന കേസിൽ പ്രതിയായിട്ടുണ്ട്. ഇയാൾ കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുമാണ്. കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്.സനൂജിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിജിത്ത്.കെ.നായർ, രാജേന്ദ്രൻ, എ.എസ്.ഐ ഷാജു, സീനിയർ സി.പി.ഒ കിരൺ, സി.പി.ഒ പ്രജിത്ത്, വനിതാ സീനിയർ സി.പി.ഒ ശ്രീജ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |