കൊച്ചി: കഴക്കൂട്ടം- കാരോട് ബൈപ്പാസിൽ കോവളം മുതൽ കാരോട് വരെ 4.5 കിലോമീറ്റർ നിർമ്മാണം പൂർത്തിയാകാത്ത സാഹചര്യത്തിൽ ടോൾ പിരിവിൽ ഇതിനുള്ള ഇളവു നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ടോൾ നിരക്ക് പുനർനിർണയിച്ച് ഒരാഴ്‌ചയ്‌ക്കകം പ്രാബല്യത്തിൽ വരുത്തണമെന്ന് ജസ്റ്റിസ് വി.ജി അരുൺ ഉത്തരവിട്ടു.പ്രധാന ജംഗ്ഷനുകളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണം, വാഹന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം. സിഗ്നൽ ബോർഡുകളും വഴിവിളക്കുകളും സ്ഥാപിക്കുന്നതിനുള്ള നടപടിയെടുക്കാൻ നാറ്റ് പാക്, പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവയോട് കോടതി നിർദ്ദേശിച്ചു.
പണി പൂർത്തിയാക്കാതെ ടോൾ പിരിക്കുന്നതിനെതിരെ ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ് നൽകിയ ഹർജിയിലാണ് നിർദ്ദേശം. ഹർജിയിൽ നേരത്തെ അഡ്വ. ബി.എച്ച്. മൻസൂറിനെ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയോഗിച്ചിരുന്നു. കോവളം മുതൽ കാരോടു വരെ പണി പൂർത്തിയായിട്ടില്ലെന്നും പാതയിൽ ട്രാഫിക് ലൈറ്റുകളോ വഴിവിളക്കുകളോ സ്ഥാപിച്ചിട്ടില്ലെന്നും അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |