തിരുവനന്തപുരം: ജില്ലയിലെ കയർ വ്യവസായ തൊഴിലാളികളുടെ ബോണസ് ജില്ലാ ലേബർ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് 1600 രൂപയും സഹകരണ മേഖലയിലെ തൊഴിലാളികൾക്ക് 15 ശതമാനം തുകയും സെപ്തംബർ 3നകം വിതരണം ചെയ്യും.ബോണസ് നൽകാത്തവരെക്കുറിച്ച് അന്വേഷിച്ച് നടപടികൾ സ്വീകരിക്കാൻ ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസറെ ചുമതലപ്പെടുത്തി.ചിറയിൻകീഴ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ ലേബർ ഓഫീസർ ബി.എസ്.രാജീവ്, കയർഫെഡ് ചെയർമാൻ അഡ്വ.എൻ.സായികുമാർ, ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ പ്രസിഡന്റ് ഇ.സുഭാഷ്, കയർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) പ്രസിഡന്റ് ജി.സുരേന്ദ്രൻ, ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസർ കെ.ജെ.പ്രഭകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |