വള്ളികുന്നം: വളളികുന്നം വട്ടയ്ക്കാട് അരുൺ നിവാസിൽ അഖിൽ ശശാങ്കന്റെ വീടിനു നേരെ ഈ മാസം രണ്ടിന് പുലർച്ചെ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടു പ്രതികളെകൂടി
പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. വള്ളികുന്നം കാരാഴ്മ ശില്പ വിലാസത്തിൽ സിനു മോൻ (24) വള്ളികുന്നം കാരാഴ്മ അഖിൽ ഭവനത്തിൽ അഖിൽ (നന്ദു - 23) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തു. ഓച്ചിറ വൈനകം കൈലാസ് വീട്ടിൽ കുക്കു എന്നു വിളിക്കുന്ന അഖിൽ ഡി. പിള്ള (കുക്കു -23), വൈനകം ആദർശ് ഭവനത്തിൽ ആദർശ് (21), വള്ളികുന്നം വട്ടക്കാട് കാരാഴ്മ അസിം മൻസിൽ അസിം (19) എന്നിവരാണ് നേരത്തെ പിടിയിലായത്. മുൻ വൈരാഗ്യംമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇവർ കൃത്യം നടത്തുവാൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. വള്ളികുന്നം സർക്കിൾ ഇൻസ്പക്ടർ എം.എം. ഇഗ്‌ന്യേഷ്യസിന്റെ നേതൃത്വത്തിൽ എസ് ഐ അൻവർ, എ.എസ്.ഐ രാജേഷ്, സി.പി.ഓമാരായ ജിഷ്ണു, വിജേഷ്, ലാൽ, വിഷ്ണു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |