തിരുവനന്തപുരം:രണ്ടര കിലോ കഞ്ചാവും വിദേശമദ്യവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. പേട്ട ഭഗത്‌സിംഗ് റോഡിലെ കാട്ടിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമബംഗാൾ മാൾഡ സ്വദേശി അമൽ മണ്ഡലാണ് (48) കഴിഞ്ഞ ദിവസം പുലർച്ചെ പേട്ട പൊലീസിന്റെ പിടിയിലായത്. രണ്ടര കിലോ കഞ്ചാവും 9 കുപ്പി വിദേശമദ്യവും 67000 രൂപയും പേട്ട ഭഗത്‌സിംഗ് റോഡിൽ നിന്ന് അറസ്റ്റ് ചെയ്യുമ്പോൾ അമലിന്റെ പക്കലുണ്ടായിരുന്നു.മദ്യവും കഞ്ചാവും വിറ്റ തുകയാണിതെന്നാണ് പൊലീസ് അനുമാനം. കേരള പൊലീസിന്റെ ലഹരി വിരുദ്ധ പദ്ധതിയായ യോദ്ധാവിന്റെ ഭാഗമായി ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ.പൃഥ്വിരാജിന്റെ നേതൃത്വത്തിൽ പേട്ട എസ്.എച്ച്.ഒ. റിയാസ് രാജ,എസ്.ഐ സുനിൽ, എ.എസ്.ഐ സാജരാജ്, എസ്.സി.പി.ഒ ശ്രീജിത്ത് സി.പി.ഒമാരായ ജിജി ശ്യാം, ഷൈൻ,അരുൺ, അനിൽ,ജോയ്, ഗോഡ്‌വിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |