ബാലരാമപുരം: വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്ന് നാടോടി സ്ത്രീകളെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുച്ചി റെയിൽവെ സ്റ്റേഷന് സമീപം സെൽവി (22), കുലയ്ക്കാപാളയം പൊള്ളാച്ചി ബസ് സ്റ്റാന്റിന് സമീപം മല്ലിക(21), പൊള്ളാച്ചി കുലയ്ക്കാപാളയത്ത് മുരുകമ്മ(53) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 10ഓടെ ബാലരാമപുരം വടക്കേവിള തൈക്കൂട്ടത്തിൽ വീട്ടിൽ വാടയ്ക്ക് താമസിക്കുന്ന നബീസബീവി മകൾ ഷമിതയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്.
വീടിന്റെ പുറക് വശത്തെ വാതിൽ വഴി അകത്ത് കടന്ന് മോഷ്ടിക്കാൻ ശ്രമിക്കവെ, ഷമിത നിലവിളിച്ച് നാട്ടുകാരെ വിളിച്ചുവരുത്തി നാടോടി സ്ത്രീകളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കറങ്ങിനടന്ന് മോഷണം നടത്തുന്ന സംഘത്തിലുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. മിക്ക പൊലീസ് സ്റ്റേഷനുകളിലും ഇവർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. അലഞ്ഞ് തിരിഞ്ഞ് മോഷണം നടത്തി ആക്രിക്കടകളിലും മറ്റും മോഷണമുതൽ വില്പന നടത്തുകയായിരുന്നു പതിവ്. അതിർത്തി പൊലീസ് സ്റ്റേഷനുകളിൽ ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണം ഊർജ്ജിതമാക്കിയതായി സി.ഐ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |