തിരുവനന്തപുരം : മ്യൂസിയത്തിനു സമീപം പുലർച്ചെ വനിതാ ഡോക്ടർക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതി സന്തോഷുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തും.ഇയാളെ ഇന്നലെ രാവിലെ കോടതി മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.എന്നാൽ നഗരത്തിൽ എൻ.എസ്.ജിയുടെ മോക്ഡ്രിൽ ആയതിനാൽ പൊലീസുകാർ ഡ്യൂട്ടിയിലായിരുന്നു.ഇന്ന് രാവിലെ മുതൽ സംഭവം നടന്ന മ്യൂസിയത്തും പരിസരത്തുമായി ഇയാളെ എത്തിച്ച് തെളിവെടുക്കും.തിങ്കളാഴ്ച രാത്രി ഏഴിന് കോടതിയിൽ ഹാജരാക്കും.ഇതിനു ശേഷം കുറവൻകോണത്തെ വീട്ടിൽ ചോദ്യം ചെയ്യാനായി പേരൂർക്കട പൊലീസ് കസ്റ്റഡിയിൽ വാങ്ങും.ഇയാൾക്കെതിരെ വിശദമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.സന്തോഷിന്റെ രാത്രി സഞ്ചാരങ്ങളും സ്ഥലങ്ങളും അറിയാനായി ഇയാളുടെ ഫോൺ റെക്കാർഡും പരിശോധിക്കും.വിശദമായ ചോദ്യം ചെയ്യലിൽ സമാനമായ മറ്റു കേസുകളുണ്ടോയെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായിരുന്ന സന്തോഷിനെ സംഭവത്തെ തുടർന്ന് പിരിച്ച് വിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |