വെള്ളനാട്: ബി.ജെ.പി പ്രവർത്തകനും വെള്ളനാട് തിരുനെല്ലൂർശാല സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഉപദേശക സമിതിയംഗവുമായ വെള്ളനാട് വാളിയറ നീലാംബരിയിൽ എൻ.ജെ. അനിൽകുമാറിനെ (50) മർദ്ദിച്ചതായി ആര്യനാട് പൊലീസിൽ പരാതി. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകളെ കണ്ടിട്ട് തിരിച്ചെത്തിയ അനിൽകുമാർ വെള്ളനാട് ജംഗ്ഷനിൽ കാർ പാർക്ക്ചെയ്‌തശേഷം ചായകുടിക്കാൻ പോയി തിരികെയെത്തുമ്പോഴാണ് സംഭവം.
ഒരുസംഘം കാർ പാർക്ക് ചെയ്‌തതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും അനിൽകുമാറിനെ ആക്രമിക്കുകയും ചെയ്‌തതെന്ന് പരാതിയിൽ പറയുന്നു. ആര്യനാട് പൊലീസ് കേസെടുത്തു. അക്രമികളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു. പ്രതിഷേധയോഗത്തിൽ മണ്ഡലം പ്രസിഡന്റ് വെള്ളനാട് അനിൽ അദ്ധ്യക്ഷത വഹിച്ചു. കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് എം.വി. രഞ്ജിത്ത്,കിടങ്ങുമ്മൽ മനോജ്, നെടുമാനൂർ അനിൽ, വാളിയറ അജി, ആശമോൾ, ദീപു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |