SignIn
Kerala Kaumudi Online
Saturday, 20 April 2024 1.52 AM IST

വെഞ്ഞാറമൂട്ടിൽ വൻ മയക്കുമരുന്ന് വേട്ട

raid

വെഞ്ഞാറമൂട്: നിരവധി ലഹരി കടത്തുകേസുകളിലെ പ്രതിയെ കഞ്ചാവും ഹാഷിഷ് ഓയിലും നാടൻ തോക്കുമായി പൊലീസ് പിടികൂടി. നിരവധി തവണ ലഹരി കടത്ത് കേസിൽ പിടിക്കപ്പെട്ട വെഞ്ഞാറമൂട് കോട്ടുകുന്നം ഇടവം പറമ്പ് വൃന്ദാവനത്തിൽ ചന്തു എന്ന് വിളിക്കുന്ന ദിലീപിനെയാണ് (40) പൊലീസ് പിടികൂടിയത്.

തിരുവനന്തപുരം റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വെഞ്ഞാറമൂട്ടിലെ വീട്ടിൽ നിന്ന് പിടികൂടിയത്.1200 ഗ്രാം കഞ്ചാവ്,6 ചെറിയ ബോട്ടിൽ ഹാഷിഷ് ഓയിൽ,നാടൻ തോക്ക്, നാടൻ ബോംബ് 6 എണ്ണം, കാട്ടുപന്നിയുടെ തലയോട്ടി, കാട്ടുപന്നിയുടെ നെയ്യ്, പെരുമ്പാമ്പിന്റെ നെയ്യ്, നാല് ലക്ഷത്തോളം രൂപ എന്നിവയാണ് പൊലീസ് ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്.

തെലങ്കാനയിൽ വിതരണം ചെയ്യുന്ന റേഷൻ അരി 11 ചാക്കോളം പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. കഞ്ചാവും മറ്റ് മാരകമായ മയക്കുമരുന്നും കടത്താൻ വേണ്ടിയാണ് ദിലീപ് റേഷൻ അരിയും കടത്തിയിരുന്നത്.

സംസ്ഥാനത്തെ വലിയ തോതിലുള്ള മയക്കുമരുന്ന് വിപണനമാണ് ഇയാൾ നടത്തിയിരുന്നത്.സ്കൂൾ - കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ ഇയാളുടെ ഇടപാടുകാരാണ്.സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യ പ്രഭുല്ലയെയും(32)പൊലീസ് പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. ഭാര്യയാണ് വീട്ടിൽ ചില്ലറ വിപണനം നടത്തിയിരുന്നത്. വീട്ടിലേക്ക് ആരും കടന്നുചെല്ലാത്ത രീതിയിൽ പത്തോളം നായ്ക്കളെയാണ് വളർത്തുന്നത്.

യോദ്ധാവ് പദ്ധതിയുടെ ഭാഗമായി ലഭിച്ച രഹസ്യ വിവരം റൂറൽ എസ്.പി ഡാൻസാഫ് ടീം ഡിവൈ.എസ്.പി റാസിത്തിന് കൈമാറുകയും തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടർ സൈജു നാഥ്‌,സബ് ഇൻസ്പെക്ടർമാരായ മനോജ്,ശശിധരൻ നായർ,ഡാൻസ് ടീം സബ് ഇൻസ്‌പെക്ടർമാരായ ബിജുഹക്ക്,അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജു,സി.പി.ഒമാരായ ഷിജു ഉമേഷ് ബാബു,വിനീഷ് സുനിൽരാജ്,വനിത പൊലീസ് ഓഫീസർ സ്റ്റെഫി തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.