തിരുവനന്തപുരം: അട്ടക്കുളങ്ങര ഫ്ലൈഓവർ നിർമ്മാണത്തിൽ ജനങ്ങളോട് സംവദിക്കാതെ ദുരൂഹമായിട്ടാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.അട്ടക്കുളങ്ങര ഫ്ലൈ ഓവറിന്റെ നിർമ്മാണ പ്രവർത്തനത്തെ തുടർന്ന് കോട്ടയ്‌ക്കകം പുത്തൻതെരുവിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരെ സന്ദർശിക്കുകയായിരുന്നു മന്ത്രി.ജനങ്ങളെ കബളിപ്പിച്ചും വസ്‌തുതകൾ മറച്ചുപിടിച്ചുമാണ് സർക്കാരിന്റെ പ്രവർത്തനം.കെറെയിൽ ഇതുപോലൊരു പദ്ധതിയായിരുന്നു.വീരവാദം മുഴക്കി മഞ്ഞക്കുറ്റികളിട്ടശേഷം പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു.നൂറുകണക്കിന് കുടുംബങ്ങളെയും അവരുടെ ഉപജീവനമാർഗങ്ങളെയും തകർത്തുകൊണ്ട് ഫ്ലൈഓവർ നടത്താമെന്ന് വിചാരിക്കരുത്.ജനങ്ങളെ വിശ്വാസത്തിലെടുത്ത് ചർച്ച ചെയ്‌തുമാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂ.മന്ത്രിയായ സ്ഥലം എം.എൽ.എ മുൻകൈയെടുത്ത് ഇക്കാര്യം ഉറപ്പാക്കണമെന്നും ഇല്ലെങ്കിൽ ജനരോക്ഷം ശക്തമാകുമെന്നും മുരളീധരൻ പറഞ്ഞു.ജനങ്ങളുടെ ആവലാതി നേരിട്ടുകേട്ട മന്ത്രി ഈ മാസം തന്നെ മറ്റൊരുദിവസം വരാമെന്നും റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെയുളളവരുമായി ഒരുമിച്ചിരുന്ന് കാര്യങ്ങൾ ചർച്ച ചെയ്‌ത് തുടർനടപടികൾ സ്വീകരിക്കാമെന്നും ഉറപ്പുനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |