കഴക്കൂട്ടം: കഠിനംകുളത്തെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വ്യാജ തിരിച്ചറിയൽ കാർഡ് നൽകി മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്ത യുവതിയും യുവാവും പൊലീസ് കസ്റ്റഡിയിൽ. ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ഇരുവരും അഞ്ച് വളകളുമായി ചൊവാഴ്ച കഠിനംകുളത്തുള്ള ധനകാര്യ സ്ഥാപനത്തിലെത്തിയത്. ഇതിൽ എഴുപതിനായിരം രൂപ സ്ഥാപനം നൽകി. ബാക്കി 70000 രൂപ കൂടി ഇന്നലെ നൽകാമെന്ന് പറഞ്ഞ് വിട്ടിരുന്നു. ധനകാര്യ സ്ഥാപനം ഇവരിൽ നിന്ന് വാങ്ങിയ വളകൾ മറ്റൊരു ബാങ്കിൽ പണയപ്പെടുത്തി ബാക്കി കാശ് കൊടുക്കാൻ ചെന്നപ്പോഴാണ് മുക്കുപണ്ടമാണെന്ന് അറിയുന്നത്. ബാക്കി കാശ് ഇന്ന് നൽകാമെന്ന് വിളിച്ചു വരുത്തിയാണ് യുവതിയെയും യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |