കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പും നിർമ്മാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിംഗ് പ്രൊജക്‌ട്‌സും നൽകിയ ഹർജികൾ ഹൈക്കോടതി നവംബർ 22നു പരിഗണിക്കാൻ മാറ്റി.
നിർമ്മാണത്തിന് സംരക്ഷണം നൽകണമെന്നും, പദ്ധതി സ്ഥലത്തേക്കുള്ള വഴിയിൽ തടസങ്ങളുണ്ടാകരുതെന്നുമുള്ള ഹൈക്കോടതി ഉത്തരവു കർശനമായി പാലിക്കണമെന്ന് ഇന്നലെ ഹർജി പരിഗണിച്ച ജസ്റ്റിസ് അനു ശിവരാമൻ വീണ്ടും നിർദ്ദേശിച്ചു. പദ്ധതിയുടെ പാരിസ്ഥിതിക പ്രശ്നങ്ങൾ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഇന്നലെയും എതിർകക്ഷികൾ ശ്രമിച്ചെങ്കിലും പൊലീസ് സംരക്ഷണ ഹർജിയാണ് പരിഗണിക്കുന്നതെന്നും, മറ്റു വിഷയങ്ങൾക്ക് ഉചിതമായ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു. പൊലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവു സർക്കാർ നടപ്പാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി ഹർജിക്കാർ നൽകിയ കോടതിയലക്ഷ്യ ഹർജിയും സിംഗിൾ ബെഞ്ചിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |