കൊച്ചി: ലക്ഷദ്വീപിൽ പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ച രണ്ടു കേസുകളിൽ പ്രതികളായ ദമ്പതികൾക്ക് രണ്ട് ഇരട്ട ജീവപര്യന്തം വീതം തടവും 4.50 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ലക്ഷദ്വീപ് മിനിക്കോയി സ്വദേശി മൂസ കുന്നുഗോത്തി (51), ഭാര്യ നൂർജഹാൻ ബണ്ടാരഗോത്തി (43) എന്നിവർക്കാണ് കവരത്തി പോക്സോ കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക പീഡനത്തിനിരയായ പെൺകുട്ടികൾക്ക് നൽകണം.
2016ലാണ് സംഭവം. 12 വയസിൽ താഴെയുള്ള പെൺകുട്ടികളെ ടി.വി കാണിക്കാമെന്നു പറഞ്ഞ് നൂർജഹാൻ വീട്ടിലേക്ക് വിളിച്ചു വരുത്തിയെന്നും തുടർന്ന് മൂസ പീഡിപ്പിച്ചെന്നുമാണ് കേസ്. നൂർജഹാൻ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കവരത്തിയിലെ പോക്സോ കോടതി ജഡ്ജി കെ. അനിൽകുമാറാണ് വിധി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |