തുറവൂർ: ചമ്മനാട് ദേവസ്വത്തിനു കീഴിലുള്ള പുതിയകോവിൽ ശാസ്താ ക്ഷേത്രത്തിൽ മോഷണം. ദേശീയപാതയോരത്തെ ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന നിലവിളക്ക്, തൂക്കുവിളക്ക്, ചെറുതും വലുതുമായ ഉരുളികൾ, പൂജ പാത്രങ്ങൾ, താമ്പാളം, വലിയ ചെമ്പ്, അണ്ടാവ് , വെള്ളികെട്ടിയ ശംഖ് ഉൾപ്പടെയുള്ള നിരവധി സാധനങ്ങളാണ് മോഷണം പോയത്. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിനരികിലെ ഭിത്തിക്കു മുകളിൽ സ്ഥാപിച്ചിരുന്ന കമ്പിവേലി ചാടിക്കടന്ന് കയറി മോഷണം നടത്തിയ ശേഷം പിൻവാതിൽ അകത്തു നിന്നു തുറന്നാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ മേൽശാന്തിയും ജീവനക്കാരും നട തുറക്കുവാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അന്യ സംസ്ഥാന തൊഴിലാളികളും ആക്രി പെറുക്കുന്നവരുമായ ബംഗാൾ സ്വദേശികൾ മുഹമ്മദ് അസാം സർദാർ (22), ബംഗലുരു സ്വദേശി ലിറ്റോ ( 30 ) എന്നിവർ പൊലീസ് കസ്റ്റഡിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |