SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.25 AM IST

പതിനാറുകാരിയെ പീഡിപ്പിച്ച ഏഴ് പ്രതികളും റിമാൻഡിൽ ഒരാൾ ജുവനൈൽ കോടതിയിൽ

jinesh

മലയിൻകീഴ്: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഏഴ് പ്രതികളെയും റിമാൻഡ് ചെയ്തു.

ഡി.വൈ.എഫ്.ഐ മേഖലാ നേതാവ് ഉൾപ്പെടെ എട്ട് പേർക്കെതിരെ പൊലീസ് പോക്‌സോ കേസെടുത്തു. ഡി.വൈ.എഫ്.ഐ വിളവൂർക്കൽ മേഖലാ കമ്മിറ്റി പ്രസിഡന്റ് ജെ.ജിനേഷ് (29),തൃശൂർ കോനത്തുവീട് മേത്തല കുന്ദംകുളത്തുള്ള എസ്.സുമേജ് (21),മലയം ചിത്തിരയിൽ എ.അരുൺ മണികണ്ഠൻ (27), വിഴവൂർ വഴുതോട്‌വിള ഷാജി ഭവനിൽ എസ്.അഭിജിത്ത് (20,ജിത്തു), പൂഴിക്കുന്ന് പൊറ്റവിള വീട്ടിൽ ആർ.വിഷ്ണു (20,മണി), പെരുകാവ് തൈവിള തുണ്ടുവിള തുറവൂർ വീട്ടിൽ സിബി(20,കിച്ചു),പ്ലാങ്കോട്ടുമുകൾ ലക്ഷ്മി ഭവനിൽ എ.അനന്തു(18) എന്നിവരാണ് റിമാൻഡിലായത്. സംഭവത്തിലുൾപ്പെട്ട പ്ലസ്ടു വിദ്യാർത്ഥിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. അരുൺ മണികണ്ഠൻ ബി.ജെ.പി പ്രവർത്തകനാണെന്നാണ് സൂചന.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെൺകുട്ടിയുമായി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ തൃശൂർ കോനത്തുവീട് മേത്തല കുന്ദംകുളത്തുള്ള എസ്.സുമേജിനെ (21) തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് പിടികൂടിയത്. മെഡിക്കൽ പരിശോധന നടത്തിയപ്പോൾ പെൺകുട്ടി പീഡനത്തിനിരയായതായി കണ്ടെത്തുകയായിരുന്നു. താൻ രണ്ട് വർഷമായി തുടർച്ചയായി പീഡനത്തിനിരയായതായി കുട്ടി ഡോക്ടറോട് പറഞ്ഞു. സംഭവത്തിലുൾപ്പെട്ട ഒരു പ്രതി പെൺകുട്ടിയെ പല ദിവസങ്ങളിലായി 20 പ്രാവശ്യം പീഡിപ്പിച്ചിട്ടുണ്ടത്രേ. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടവരാണ് പീഡിപ്പിച്ചതെന്നാണ് കുട്ടി മൊഴി നൽകിയിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കൊടുങ്ങലൂർ സ്വദേശിക്കൊപ്പം പോകാനായി പെൺകുട്ടി ബാഗും തുണികളുമായി വീട്ടിൽ നിന്ന് ഇറങ്ങിയത് കുട്ടിയുടെ സഹോദരൻ കണ്ടിരുന്നു. സംഭവം മാതാവിനോട് പറയുകയും പഞ്ചായത്ത് അംഗം പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്നാണ് ഇവരെ റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളുണ്ടാകാമെന്നാണ് പൊലീസ് നിഗമനം. അതിനാൽ അന്വേഷണം തുടരും. പെൺകുട്ടിയെ കൗൺസലിംഗിന് വീണ്ടും വിധേയമാക്കും.

റൂറൽ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദ്ദേശത്തിൽ കാട്ടാക്കട ഡി.വൈ.എസ്.പി അനിൽകുമാർ, മലയിൻകീഴ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എ.ജി. പ്രതാപചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ പ്രത്യേക സംഘം രൂപീകരിച്ചാണ് കേസന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, PEEDANAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.