ആറ്റിങ്ങൽ: തിരുവിതാംകൂർ രാജകുടുംബത്തിന്റെ പരദേവതാ ക്ഷേത്രമായ കൊല്ലമ്പുഴ തിരുവാറാട്ട് കാവിലെ ആന കാളിദാസന്റെ കൊമ്പ് മുറിച്ചുമാറ്റി. തുമ്പികൈ വരിഞ്ഞ നിലയിലായിരുന്ന കൊമ്പിന്റെ വളർച്ച. ഇത് കാളിദാസന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു. തുടർന്ന് ഇന്നലെ രാവിലെ ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യത്തിലാണ് കൊമ്പ് മുറിക്കൽ നടന്നത്. ര
ണ്ട് കൊമ്പിൽ നിന്നും ഇരുപത് ഇഞ്ചോളം നീളത്തിൽ മുറിച്ചുമാറ്റി. രാവിലെ പത്തിനാരംഭിച്ച കൊമ്പ് മുറിക്കൽ വൈകിട്ട് നാലരയോടെയാണ് പൂർത്തിയായത്. കൊമ്പ് മുറിച്ച ശേഷം രാകി മിനുക്കി. കൊമ്പ് മുറിക്കൽ വിദഗ്ദ്ധൻ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കൊമ്പ് മുറിച്ചത്. 2018ലും കാളിദാസന്റെ കൊമ്പ് മുറിച്ചു മാറ്റിയിരുന്നു. മുറിച്ചുമാറ്റിയ രണ്ട് കൊമ്പുകൾക്കും 17 കിലോ ഭാരമുണ്ട്. ഡെപ്യൂട്ടി കമ്മിഷണർ ശശി കലാചന്ദ്രൻ, വർക്കല ദേവസ്വം സബ് ഓഫീസർ ശില്പാ ചന്ദ്രൻ,വൈശാഖ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബിജുകുമാർ, റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ ഷൈജു ഷാജഹാൻ, പുനലൂർ ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ.സിബി, ദേവസ്വം വെറ്ററിനറി സർജൻ ഡോ. അരവിന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |