വർക്കല: പ്രണയത്തിന്റെ പേരിൽ ഇനി അവൾ ആരെയും ചതിക്കരുതെന്നു കരുതിയാണ് കൊലപാതകം നടത്തിയതെന്ന് സംഗീത കൊലക്കേസിൽ അറസ്റ്റിലായ ഗോപുവിന്റെ മൊഴി. താനുമായി മാസങ്ങളോളം പ്രണയത്തിലായിരുന്ന സംഗീത വീട്ടുകാരുടെ നിർദ്ദേശപ്രകാരം പിന്മാറിയതാണ് ടാപ്പിംഗ് തൊഴിലാളിയായ ഗോപുവിന്റെ വൈരാഗ്യത്തിന് കാരണം.
പ്രണയത്തിലായിരിക്കെ നിരവധി സ്ഥലങ്ങളിൽവച്ച് തങ്ങൾ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സംഗീതയെ കാണാൻ വീട്ടിൽ ചെന്നിട്ടുണ്ടെന്നും ഗോപു പൊലീസിനോടു പറഞ്ഞു. ഏതാനും മാസം മുമ്പ് താനുമായുള്ള അടുപ്പത്തിന് സംഗീതയുടെ വീട്ടുകാർ വിസമ്മതിക്കുകയും തന്റെ വീട്ടിലെത്തി പ്രണയത്തിൽ നിന്ന് പിന്മാറണമെന്ന് ഉപദേശിക്കുകയും ചെയ്‌തതു മുതലാണ് പ്രതികാരം തോന്നിയത്. തന്നെ ഉപേക്ഷിച്ച സംഗീത അഖിലെന്ന പേരിൽ മറ്രൊരു ഫോണിൽ നിന്ന് താൻ നടത്തിയ പ്രണയാഭ്യർത്ഥനയിൽ വീണതോടെ എങ്ങനെയും വകവരുത്തണമെന്ന ചിന്തയായി. ആഴ്ചകളോളം ചാറ്റ് ചെയ്‌തും ഫോണിൽ സംസാരിച്ചും സംഗീതയുടെ വിശ്വാസം നേടിയശേഷമാണ് അരുംകൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. കൊലപാതകത്തിനായി
ബട്ടൺ പ്രസ് ചെയ്യുമ്പോൾ വായ്‌ത്തല പുറത്തേക്ക് ചാടുന്ന തരത്തിലുള്ള കത്തിയും തരപ്പെടുത്തി.
ചൊവ്വാഴ്ച രാത്രി ആഹാരം കഴിച്ചശേഷം കിടന്ന സംഗീതയുമായി അർദ്ധരാത്രിവരെ അഖിലെന്ന ഐ.ഡിയിൽ നിന്ന് ചാറ്റിംഗ് നടത്തിയ ഗോപു പെട്ടെന്നാണ് അവളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും നോ പറയാൻ അവസരം നൽകാതെ തന്റെ ലക്ഷ്യം നിറവേറ്റുകയും ചെയ്‌തത്. കൂലിപ്പണിക്കാരായ സജീവ് - ശാലിനി ദമ്പതികളുടെ മൂത്ത മകളാണ് സംഗീത. സഹോദരി സജിത. വർക്കല ഡിവൈ.എസ്.പി പി. നിയാസ്,എസ്.എച്ച്.ഒ എസ്. സനോജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |