പാലോട്: തെക്കൻ കേരളത്തിലെ ഏറ്റവും വലിയ കലാസാംസ്കാരിക, വിപണന മേളയായ അറുപതാമത് പാലോട് മേള ഫെബ്രുവരി 7ന് വൈകിട്ട് 4ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പതിനാറുവരെ നടക്കുന്ന മേളയിൽ വിദ്യാർത്ഥികളുടെ കൃഷി പ്രോജക്ടുകൾ,ജൈവ കാർഷിക ഉത്പന്ന പ്രദർശനവും വിപണനവും, കർഷകരുടെ കൃഷി മാതൃകകൾ പങ്കുവയ്ക്കൽ, മികച്ച ക്ഷീര കർഷക, കർഷകൻ, ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകൻ എന്നിവർക്ക് അവാർഡ് തുടങ്ങിയവ ഇതോടൊപ്പം സംഘടിപ്പിക്കും. മന്ത്രി ജി.ആർ.അനിലാണ് കർഷക അവാർഡുകൾ വിതരണം ചെയ്യുന്നത്. മേളയോടനുബന്ധിച്ച് ക്യാൻസർ പരിശോധന ക്യാമ്പ് നടക്കും.മെഗാ തിരുവാതിരയിൽ ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 500 ലധികം വനിതകൾ പങ്കെടുക്കും. തിരഞ്ഞെടുക്കപ്പെട്ട അറുപത് നിർദ്ധന രോഗികൾക്ക് ചികിത്സാ സഹായം വിതരണം ചെയ്യും.നൂറ്റൻപതോളം സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്റ്റാളുകൾ, മോട്ടോർ എക്സ്പോ,അമ്യൂസ്‌മെന്റ് പാർക്ക് എന്നിവയും മേളയിലുണ്ടാകും. ജി.എസ്. പ്രദീപിന്റെ മെഗാ ക്വിസും സംഘടിപ്പിച്ചിട്ടുണ്ട്. സമാപന സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.വിവിധ സമ്മേളനങ്ങൾ, സെമിനാറുകൾ തുടങ്ങിയവ മേളയ്ക്ക് മാറ്റേകും. മേള സ്വാഗതസംഘം ഓഫീസിൽ ചേർന്ന പത്രസമ്മേളനത്തിൽ മേളക്കമ്മിറ്റി ചെയർമാൻ ഡി.രഘുനാഥൻ നായർ,മീഡിയ കമ്മിറ്റി കൺവീനർ പി.രജി, സെക്രട്ടറി പി.എസ്.മധു, ട്രഷറർ വി.എസ്. പ്രമോദ്,ഇ.ജോൺകുട്ടി തുടങ്ങി സംഘാടക സമിതി അംഗങ്ങളും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |